2015, ഏപ്രിൽ 29, ബുധനാഴ്‌ച

രാമേട്ടൻ വയസ്സ്‌ 50 (അവിവാഹിതൻ)


പുലർച്ചെ
സുബഹിക്കും മുൻപെ
കുളിച്ചിറങ്ങി പോകും
ഇലതണൽ പോലുമില്ലാത്ത
സിഗ്നൽ ചില്ലക്കു കീഴെ
വാഹനക്കിതപ്പില്ലൂടെ
വാർത്തകളുറക്കെ
വിളിച്ചുപറഞ്ഞുപായും
വെയിലാറുബോൾ
നാലുക്കട്ടിലുകൾക്കിടയിൽ
തറയിൽ
പുൽപായയിൽ
വികൃതമായി ആരോ വരഞ്ഞിട്ട്‌
ഒരക്ഷരം പോലെ
ചുരുണ്ടുകിടക്കും
ഉറക്കത്തിലുമുണർച്ചയിലും
മരണവീട്ടിലെന്ന പോലെ
പതിഞ്ഞൊരൊച്ചയിൽ
രാമയണം ചൊല്ലും
നാട്ടിലെ പെങ്ങൾക്കും മക്കൾക്കും
മുടങ്ങാതെ കാശയക്കും
മറന്നു പോയവനെന്നു പറഞ്ഞു
സ്വയം ചിരിച്ച്‌
വേഗമുറങ്ങി പോകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ