വ്യാഴായ്ച സന്ധ്യ
ഷൈക് സായിദ് റോഡ്,ദുബൈ
റോഡങ്ങറ്റം വരെ
ചുവന്ന കണ്ണുകള്‍
കത്തിയിഴയുകയാണു
വാലും,തലയുമില്ലാത്ത
ജീവിതം പോലൊരിഴജന്തു.
സെല്‍ഫോണില്‍ പചത്തിളക്കം
നാട്ടുവായ്ത്താരി
വിശെഷമൊന്നുമില്ല
സുകന്യയിപ്പോള്‍
പ്ലുസ്ട്ടുവിലേക്കായി
രാവിലെ പോയാല്‍
വരുന്നതേറെ വൈകി
സന്ധ്യ കഴിയും ചിലപ്പോള്‍
സ്പെഷല്‍ ക്ലാസ്സു,
സ്റ്റഡി ടൂര്‍
പേടിയുണ്ടെനിക്ക്
പേപിടിച കഥകളാണു ചുറ്റിലും
തലയും,മുലയും വളര്‍ന്നു
പെണ്ണിനു
പിടിചാര്‍കെങ്കിലും കൊടുത്താല്‍
പാതിതീര്‍ന്നിതാധികള്‍.
പുതു മണങ്ങളാണവള്‍ക്കു പ്രിയം
പുതിയ ഭാഷ,വേഷം
ചടുല വേഗങ്ങള്‍
ന്രുത്ത ചുവടുകള്‍
തനിചു താങ്ങുവാന്‍
വയ്യെനിക്കിനി
തണലൊഴിയുന്നൊരീ
ജീവിതപ്പാതയിലെ കാനല്‍
സുഖമല്ലെയെന്നൊരു
വ്യര്ഥ ചോദൃത്തിന്റെ
വേദനയില്ലൊന്നു ചിരിചു
മുറിയുന്നു
നാഢിയില്ലാ ഫോണിലെ
സ്വരകബനങ്ങള്‍
രാത്രി,
തൗവ്സന്റ് വില്ല,ഷാര്‍ജ
അരണ്ട വെളിചം
ഒഴിവു ദിവസത്തിന്റെ ചാവുനിലം
പതിവു വീഞ്ഞുസല്‍ക്കാരം
കട്ടിലില്‍
തറയില്‍
ചുമര്‍ചാരി
നിഴലുകള്‍
രാഘവേട്ടനെന്തെയിത്ര വൈകി
വരില്ലെന്നു കരുതി
ഞങ്ങളിപ്പോഴെ തുടങ്ങി..
നിഴലിലൊന്നു
അഷറഫ് ആയിരിക്കണം
അല്ലെങ്കില്ലതു ജോസ്
മനസ്സിലിപ്പോഴും
മകളിഴഞ്ഞു നീന്തുന്നതിനാല്‍
മനസ്സിലാകുന്നില്ലയീ
പരിചിത സ്വരങ്ങളും
നോക്കു രാഘവേട്ടാ,
അവളുടെയുടല്‍ ചന്തം
പതിനാറെന്നു പറയില്ല
എത്രയൊതുക്കമീയരക്കെട്ടു
നിറമാറിലെയീ
നീലമറുകൊന്നു നോക്ക്
നോക്കവളുടെയൊടുക്കത്തെ നാണം
മുഖമുയര്‍ത്തുന്നില്ലയീ
കള്ള....
എരിയുന്ന തൊണ്ടയടഞ്ഞു
നിര്‍ത്തുന്നു അബ്ധുള്ള
വെള്ള്മൊഴിക്കാതെ മോന്തിയ
വീര്യം പോലെ വാക്കുകള്‍
നെഞ്ചിലൂടെ പൊള്ളിയിറങ്ങുന്നു .
തിരിഞ്ഞു നോക്കാതെയറിയാം
ടിവിയില്‍ ഉടുപ്പൂരുന്നതൊരു
യുവതിയായിരിക്കണം
അല്ലെങ്കില്‍.
നമ്മുടെ മോള്‍ക്കു
അറിയാത്ത സുഗന്ധങ്ങള്‍
രാഘവേട്ടാ
പതിനാറിനുടല്‍ ചന്തം
അവള്‍ക്കു പുതിയ ഭാഷയും
വേഷങ്ങളും
2010, ഫെബ്രുവരി 16, ചൊവ്വാഴ്ച
2010, ഫെബ്രുവരി 10, ബുധനാഴ്‌ച
വീടുമാറ്റം
രാത്രിയിലായിരുന്നു
ഞങ്ങാളുടെ വീടുമാറ്റം
എല്ലാ ശുഭമുഹൂര്‍തങ്ങള്‍ക്കും
ഒടുവില്‍
ഒരമാവാസിരാത്രിയില്‍
അതിധികളും
ആരവങ്ങളുമില്ലാതെ
നിശ്ശ്ബ്ദം
ഒരു കിളി തന്റെ കൂടൊഴിയുന്നതു പോലെ
ഏകാന്തം
ഒഴിഞ്ഞ മുറികള്‍
ഓര്‍മകളുടെ മുറിവടയാളം തടവി
തേങ്ങുകയാവാമെന്നു
അമ്മ തിരിഞ്ഞു നിന്നു
ഇടനാഴിയില്‍
നനഞ്ഞ ഇരുളില്‍
മരിചുപോയ പെങ്ങള്‍
കരഞ്ഞുവെന്നചന്‍
നെഞ്ചകം വിങ്ങി
എനിക്ക്
കളിക്കൂട്ടുകാരിയെ വേര്‍പെടുന്ന
വ്യധയായിരുന്നു
എന്റെയാദ്യ ചുവടിനു
ചുമല്‍ കുനിച ചുവരുകള്‍
ആദ്യ വീഴ്ചയില്‍
പൂമെത്തയായ നടുപ്പുര
ആദ്യ ചുംബനത്തിന്റെ
പൊള്ളുന്ന സിരകള്‍ നല്‍കിയ
മചകം.
ഇനിയുമെന്തോ
ഇനിയുമെന്തോ എന്നു
പടിയിറങ്ങാന്‍ വേദനിച്
അമ്മ വ്യര്‍തം
പഴയ വീടിന്റെ
ഉള്ളകം തിരയുന്നു
അചനോരോ ചുവടിലും
ആരുടെയൊക്കെയോ ഓര്‍മകളില്‍
ഹ്രുദയം കൊളുത്തിനില്‍ക്കുന്നു
മടിചു നില്‍ക്കും
അമ്മയെ
ചുമല്‍ ചേര്‍ത്തു
പടിയിറങ്ങുന്നു.
ഒഴിഞ്ഞ മുറിയില്‍
വേര്‍പെടുന്ന വേദനയോടെ
ഒരു കാറ്റ്ന്നെ പുണരുന്നു.
പുന്നെല്ലിന്‍ സുഗന്ധം
കൊയ്തുമെതിച നെല്ലില്‍ക്കൂനക്കരികില്‍
വൈക്കോലും
വിയര്‍പ്പും മണക്കുന്ന
ഒരുടലിന്റെ വശ്യസാമീപ്യം
ഉല്‍ത്സവനാളില്‍
മഞ്ഞളും നിലാവുമണിഞ്ഞു
തോറ്റം പാട്ടാടി
നന്തുണി മീട്ടി
നാഗകലിയുമായെന്നില്‍
നിറഞ്ഞാടി
കളം മായ്ച
രാത്രിയോര്‍ക്കുന്നു
കൂര്‍ത്ത നഖങ്ങളിലെന്നെ
ആരോ
കോര്‍ത്തെടുത്തു പറന്ന രാത്രിയില്‍
ആദ്യ മഴയേറ്റു ശമിച
ഭൂമിയെ മണക്കുന്നു,ഞാന്‍.
ഓര്‍മയുടെ മാറാപേറ്റി
പടിയിറങ്ങുന്നു ഞാന്‍
പിറകിലാരോ
മനം നൊന്തു തേങ്ങുന്നു
പഴയ വീടൊഴിഞ്ഞു പോകുന്നു ഞാന്‍
പഴയ ഓര്‍മകളെരിചു പോകുന്നു
പഴയ ഗന്ധങ്ങളൊഴിഞ്ഞു പോകുന്നു
എല്ലാ ശുഭമുഹൂര്‍ത്തങ്ങളും കഴിഞ്ഞു
രാത്രിയില്‍
ഞങ്ങള്‍
പുതിയ വീടു തിരഞ്ഞു പോകുന്നു
പുതിയ വീടെങ്ങെന്നു
തിരിചറിവില്ലാതെ പോകുന്നു
ഞങ്ങാളുടെ വീടുമാറ്റം
എല്ലാ ശുഭമുഹൂര്‍തങ്ങള്‍ക്കും
ഒടുവില്‍
ഒരമാവാസിരാത്രിയില്‍
അതിധികളും
ആരവങ്ങളുമില്ലാതെ
നിശ്ശ്ബ്ദം
ഒരു കിളി തന്റെ കൂടൊഴിയുന്നതു പോലെ
ഏകാന്തം
ഒഴിഞ്ഞ മുറികള്‍
ഓര്‍മകളുടെ മുറിവടയാളം തടവി
തേങ്ങുകയാവാമെന്നു
അമ്മ തിരിഞ്ഞു നിന്നു
ഇടനാഴിയില്‍
നനഞ്ഞ ഇരുളില്‍
മരിചുപോയ പെങ്ങള്‍
കരഞ്ഞുവെന്നചന്‍
നെഞ്ചകം വിങ്ങി
എനിക്ക്
കളിക്കൂട്ടുകാരിയെ വേര്‍പെടുന്ന
വ്യധയായിരുന്നു
എന്റെയാദ്യ ചുവടിനു
ചുമല്‍ കുനിച ചുവരുകള്‍
ആദ്യ വീഴ്ചയില്‍
പൂമെത്തയായ നടുപ്പുര
ആദ്യ ചുംബനത്തിന്റെ
പൊള്ളുന്ന സിരകള്‍ നല്‍കിയ
മചകം.
ഇനിയുമെന്തോ
ഇനിയുമെന്തോ എന്നു
പടിയിറങ്ങാന്‍ വേദനിച്
അമ്മ വ്യര്‍തം
പഴയ വീടിന്റെ
ഉള്ളകം തിരയുന്നു
അചനോരോ ചുവടിലും
ആരുടെയൊക്കെയോ ഓര്‍മകളില്‍
ഹ്രുദയം കൊളുത്തിനില്‍ക്കുന്നു
മടിചു നില്‍ക്കും
അമ്മയെ
ചുമല്‍ ചേര്‍ത്തു
പടിയിറങ്ങുന്നു.
ഒഴിഞ്ഞ മുറിയില്‍
വേര്‍പെടുന്ന വേദനയോടെ
ഒരു കാറ്റ്ന്നെ പുണരുന്നു.
പുന്നെല്ലിന്‍ സുഗന്ധം
കൊയ്തുമെതിച നെല്ലില്‍ക്കൂനക്കരികില്‍
വൈക്കോലും
വിയര്‍പ്പും മണക്കുന്ന
ഒരുടലിന്റെ വശ്യസാമീപ്യം
ഉല്‍ത്സവനാളില്‍
മഞ്ഞളും നിലാവുമണിഞ്ഞു
തോറ്റം പാട്ടാടി
നന്തുണി മീട്ടി
നാഗകലിയുമായെന്നില്‍
നിറഞ്ഞാടി
കളം മായ്ച
രാത്രിയോര്‍ക്കുന്നു
കൂര്‍ത്ത നഖങ്ങളിലെന്നെ
ആരോ
കോര്‍ത്തെടുത്തു പറന്ന രാത്രിയില്‍
ആദ്യ മഴയേറ്റു ശമിച
ഭൂമിയെ മണക്കുന്നു,ഞാന്‍.
ഓര്‍മയുടെ മാറാപേറ്റി
പടിയിറങ്ങുന്നു ഞാന്‍
പിറകിലാരോ
മനം നൊന്തു തേങ്ങുന്നു
പഴയ വീടൊഴിഞ്ഞു പോകുന്നു ഞാന്‍
പഴയ ഓര്‍മകളെരിചു പോകുന്നു
പഴയ ഗന്ധങ്ങളൊഴിഞ്ഞു പോകുന്നു
എല്ലാ ശുഭമുഹൂര്‍ത്തങ്ങളും കഴിഞ്ഞു
രാത്രിയില്‍
ഞങ്ങള്‍
പുതിയ വീടു തിരഞ്ഞു പോകുന്നു
പുതിയ വീടെങ്ങെന്നു
തിരിചറിവില്ലാതെ പോകുന്നു
2010, ഫെബ്രുവരി 6, ശനിയാഴ്‌ച
അന്തിക്കാട്
അന്തിക്കാടിനെക്കുറിച്
എഴുതാന്‍ തുടങ്ങുബോള്‍
എനിക്കറിയാം
ചെത്തുസമരങ്ങളുടെ
വീര്യം നിറഞ്ഞ ഞരബുകളുള്ള,
വംശനാശഭീഷണിയുള്ള
ഏതെങ്കിലും
കമ്മുണിസ്റ്റ്കാരനില്‍ നിന്നാവണം
മുറിചാലില്‍ നിന്നുമാവുബോള്‍
തീര്‍ചയായും
പ്രതിഷേധങ്ങല്‍ കാണും
ആല്‍
മുറിചാല്‍ ആകുന്നതിനുമുന്‍പ്
ഒരിടവപ്പാതി പെരുമഴയില്‍
ആല്‍
വേരറ്റ്
ഉടലറ്റ് വീഴുന്നതിനുമുന്‍പ്
അന്തിക്കാടിന്റെ സിരകളിലൂടെ
ഒഴുകിയെത്തുന്ന സമരവീര്യങ്ങള്‍
ആലിനുകീഴില്‍
പ്രളയമായി ചുവക്കുമായിരുന്നു
താരാസൗണ്ടിന്റെ
കോളാബിമൈക്കിലൂടെ
വയലാറിന്റെയും,ഓയെന്വിയുടെയും
വിപ്ലവഗീതികള്‍
ബുഢനാഴ്ചകളിലാണു
ആല്‍ സജീവമാകുന്നത്
പിരിവുകാര്‍
പലിശക്കാര്‍
ഉണക്കമീന്‍ കചവടക്കാര്‍
അന്നു ചെത്തുകാര്‍
സബന്നരായിരുന്നു
പറ്റുവരവുകള്‍ തീര്‍ത്ത്
പലവ്യജ്ഞനങ്ങളും
പചക്കറികളും
മൂത്തുപുളിച കള്ളിന്റെ
മണവുമായി
അവര്‍ വീടുകളിലേക്ക്
തിരിചു പോകും
തല്ലിത്തളര്‍ത്തിയ പൂക്കുലയുടെ
മദഗന്ധവും
കരുത്തുമായി
ആകാശത്തുനിന്നെന്നപോലെ
അവരിറങ്ങിവരും
ഇടനാഴിലിലൂടെ
പാടവരബിലൂടെ
തലയുയര്‍ത്തിപിടിച്
കത്തിയൊറയുടെ
അരമണിതാളത്തോടെ
നടന്നു പോകും.
പെണ്ണുങ്ങള്‍
വേലിമറക്കണ്ണിലൂടെ
ഇലതലപ്പുകള്‍ക്കു പിറകിലൂടെ
ആറാധനയോടെ,കാമത്തോടെ
അവരെ നോക്കിനില്‍ക്കും
പിന്നെ ചെത്തുകാര്‍
രൂപാന്തരപെടാന്‍ തുടങ്ങി
സൈക്കിളുകളിലും,
മോപെടുകളിലും
അവര്‍ വന്നിറങ്ങാന്‍ തുടങ്ങി
എല്ലൈസി,ആഴ്ചക്കുറി,ഇലക്ട്രീക്ഷ്യന്‍
തെങ്ങില്‍ കയറാതെ
അവര്‍ കള്ളുണ്ടാക്കാന്‍ പഠിചു
പൂക്കുല തല്ലിത്തളര്‍ത്തി
കള്ളുണ്ടാക്കിയ
കൈകരുത്തു പോയി
മൂര്‍ചയുള്ള വാക്കു പോയി
ഉടലിനു
പുളിച കള്ളിന്റെ മണം പോയി
പഴയ സമരചരിതങ്ങള്‍
കതയും,കവിതയും
ഓര്‍മക്കുറിപ്പുകളുമായി
ആല്‍ വേരറ്റ് വീണു
മുറിചാലായി.
ബുധനാഴ്ചകളില്‍
മുറിചാലില്‍ ആളൊഴിഞ്ഞു
വിപ്ലവസമരകതകള്‍
പഴബുരാണങ്ങളായി
രക്ത സാക്ഷികളും
വിപ്ലവകാരികളും
തുരുബിച
ഇരുബുവേലിക്കപ്പുറത്തുനിന്നു
പിന്മുറക്കാരെ വേദനയോടെ നോക്കി
കണ്ണുകളില്‍ നിന്നു
രക്താഭമായ,മൂര്‍ചായുള്ളൊരു നോട്ടം,
മഴയും വെയിലുമേറ്റാവണം
അവര്‍ക്കും നഷ്ടപെട്ടിരുന്നു
ഒറ്റുവഴികളിലെ
നാണയകിലുക്കങ്ങളോട്
അന്തിക്കാട്ടുകാര്‍ക്കിപ്പോള്‍
പകയോ,രോഷമോ ഇല്ല.
അന്തിക്കാട്ടെ ചെത്തുക്കാര്‍
ഇപ്പോള്‍
സ്മാരകങ്ങള്‍ മാത്രമാണു
വാക്കും,വെളിചവും കെട്ട വീട്ടില്‍
മഴവിരലുകളുടെ
വിക്രുതചിത്രങ്ങളുള്ള ചുമരില്‍
ചുവപ്പു നിറം മങ്ങിയ
ഈയെമ്മസ്സിന്റെയും,ഏകെജിയുടെയും
കൃഷ്ണപിള്ളയുടെയും
ചിത്രങ്ങള്‍ക്കു കീഴെ
ചിതലരിച ചിത്രമാകാന്‍ പോലും
കഴിയാത്ത
രണസ്മാരകങ്ങള്‍
എഴുതാന്‍ തുടങ്ങുബോള്‍
എനിക്കറിയാം
ചെത്തുസമരങ്ങളുടെ
വീര്യം നിറഞ്ഞ ഞരബുകളുള്ള,
വംശനാശഭീഷണിയുള്ള
ഏതെങ്കിലും
കമ്മുണിസ്റ്റ്കാരനില്‍ നിന്നാവണം
മുറിചാലില്‍ നിന്നുമാവുബോള്‍
തീര്‍ചയായും
പ്രതിഷേധങ്ങല്‍ കാണും
ആല്‍
മുറിചാല്‍ ആകുന്നതിനുമുന്‍പ്
ഒരിടവപ്പാതി പെരുമഴയില്‍
ആല്‍
വേരറ്റ്
ഉടലറ്റ് വീഴുന്നതിനുമുന്‍പ്
അന്തിക്കാടിന്റെ സിരകളിലൂടെ
ഒഴുകിയെത്തുന്ന സമരവീര്യങ്ങള്‍
ആലിനുകീഴില്‍
പ്രളയമായി ചുവക്കുമായിരുന്നു
താരാസൗണ്ടിന്റെ
കോളാബിമൈക്കിലൂടെ
വയലാറിന്റെയും,ഓയെന്വിയുടെയും
വിപ്ലവഗീതികള്‍
ബുഢനാഴ്ചകളിലാണു
ആല്‍ സജീവമാകുന്നത്
പിരിവുകാര്‍
പലിശക്കാര്‍
ഉണക്കമീന്‍ കചവടക്കാര്‍
അന്നു ചെത്തുകാര്‍
സബന്നരായിരുന്നു
പറ്റുവരവുകള്‍ തീര്‍ത്ത്
പലവ്യജ്ഞനങ്ങളും
പചക്കറികളും
മൂത്തുപുളിച കള്ളിന്റെ
മണവുമായി
അവര്‍ വീടുകളിലേക്ക്
തിരിചു പോകും
തല്ലിത്തളര്‍ത്തിയ പൂക്കുലയുടെ
മദഗന്ധവും
കരുത്തുമായി
ആകാശത്തുനിന്നെന്നപോലെ
അവരിറങ്ങിവരും
ഇടനാഴിലിലൂടെ
പാടവരബിലൂടെ
തലയുയര്‍ത്തിപിടിച്
കത്തിയൊറയുടെ
അരമണിതാളത്തോടെ
നടന്നു പോകും.
പെണ്ണുങ്ങള്‍
വേലിമറക്കണ്ണിലൂടെ
ഇലതലപ്പുകള്‍ക്കു പിറകിലൂടെ
ആറാധനയോടെ,കാമത്തോടെ
അവരെ നോക്കിനില്‍ക്കും
പിന്നെ ചെത്തുകാര്‍
രൂപാന്തരപെടാന്‍ തുടങ്ങി
സൈക്കിളുകളിലും,
മോപെടുകളിലും
അവര്‍ വന്നിറങ്ങാന്‍ തുടങ്ങി
എല്ലൈസി,ആഴ്ചക്കുറി,ഇലക്ട്രീക്ഷ്യന്‍
തെങ്ങില്‍ കയറാതെ
അവര്‍ കള്ളുണ്ടാക്കാന്‍ പഠിചു
പൂക്കുല തല്ലിത്തളര്‍ത്തി
കള്ളുണ്ടാക്കിയ
കൈകരുത്തു പോയി
മൂര്‍ചയുള്ള വാക്കു പോയി
ഉടലിനു
പുളിച കള്ളിന്റെ മണം പോയി
പഴയ സമരചരിതങ്ങള്‍
കതയും,കവിതയും
ഓര്‍മക്കുറിപ്പുകളുമായി
ആല്‍ വേരറ്റ് വീണു
മുറിചാലായി.
ബുധനാഴ്ചകളില്‍
മുറിചാലില്‍ ആളൊഴിഞ്ഞു
വിപ്ലവസമരകതകള്‍
പഴബുരാണങ്ങളായി
രക്ത സാക്ഷികളും
വിപ്ലവകാരികളും
തുരുബിച
ഇരുബുവേലിക്കപ്പുറത്തുനിന്നു
പിന്മുറക്കാരെ വേദനയോടെ നോക്കി
കണ്ണുകളില്‍ നിന്നു
രക്താഭമായ,മൂര്‍ചായുള്ളൊരു നോട്ടം,
മഴയും വെയിലുമേറ്റാവണം
അവര്‍ക്കും നഷ്ടപെട്ടിരുന്നു
ഒറ്റുവഴികളിലെ
നാണയകിലുക്കങ്ങളോട്
അന്തിക്കാട്ടുകാര്‍ക്കിപ്പോള്‍
പകയോ,രോഷമോ ഇല്ല.
അന്തിക്കാട്ടെ ചെത്തുക്കാര്‍
ഇപ്പോള്‍
സ്മാരകങ്ങള്‍ മാത്രമാണു
വാക്കും,വെളിചവും കെട്ട വീട്ടില്‍
മഴവിരലുകളുടെ
വിക്രുതചിത്രങ്ങളുള്ള ചുമരില്‍
ചുവപ്പു നിറം മങ്ങിയ
ഈയെമ്മസ്സിന്റെയും,ഏകെജിയുടെയും
കൃഷ്ണപിള്ളയുടെയും
ചിത്രങ്ങള്‍ക്കു കീഴെ
ചിതലരിച ചിത്രമാകാന്‍ പോലും
കഴിയാത്ത
രണസ്മാരകങ്ങള്‍
2010, ഫെബ്രുവരി 2, ചൊവ്വാഴ്ച
റോളസ്സ്കായറിലെ അരയാലുകള്‍
അടക്കം പറചിലുകളില്ല
ആരവങ്ങളും
വരുന്നില്ല,
തണലില്‍ ഇളവേല്‍ക്കാന്‍
കുഞ്ഞിരാമന്‍ നായരൊ
അന്തിയുറങ്ങാന്‍ ഒരയ്യപ്പനോ
താളപെരുക്കങ്ങളില്ല
കീഴെ,
അരമണികിലുക്കങ്ങളും
തീവെട്ടികളും
ആനചന്തങ്ങളുമില്ല
ഉള്ളത്
50 ഡിഗ്രിയുടെ
തീവെട്ടിയില്‍ നിന്നും
ഒരോര്‍മയുടെ
തണലു തേടുന്നവര്‍
നാളെയുടെ
മൃതി ചിഹ്നമായി
ഇലകളും
ശിഖരവുമില്ലാത്ത
കോണ്‍ക്രീറ്റ്മരത്തിന്റെ ശൂന്യത
പീരങ്കികളുടെ
മൗനയുധം
വ്യാഴായ്ചകളില്‍ അത്
ദൈവത്താല്‍
വിഭജിക്കപെട്ടവരുടെ
പൂരപ്പറബാകുന്നു
ആരവങ്ങളും
വരുന്നില്ല,
തണലില്‍ ഇളവേല്‍ക്കാന്‍
കുഞ്ഞിരാമന്‍ നായരൊ
അന്തിയുറങ്ങാന്‍ ഒരയ്യപ്പനോ
താളപെരുക്കങ്ങളില്ല
കീഴെ,
അരമണികിലുക്കങ്ങളും
തീവെട്ടികളും
ആനചന്തങ്ങളുമില്ല
ഉള്ളത്
50 ഡിഗ്രിയുടെ
തീവെട്ടിയില്‍ നിന്നും
ഒരോര്‍മയുടെ
തണലു തേടുന്നവര്‍
നാളെയുടെ
മൃതി ചിഹ്നമായി
ഇലകളും
ശിഖരവുമില്ലാത്ത
കോണ്‍ക്രീറ്റ്മരത്തിന്റെ ശൂന്യത
പീരങ്കികളുടെ
മൗനയുധം
വ്യാഴായ്ചകളില്‍ അത്
ദൈവത്താല്‍
വിഭജിക്കപെട്ടവരുടെ
പൂരപ്പറബാകുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)