2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ഒറ്റക്കണ്ണ്

വാതില്‍
തുറക്കും മുന്‍പ്‌
പലകയില്‍
നെറ്റിമുട്ടിചു
ഒറ്റകണ്ണിലൂടെ
തുറിചു നോക്കുന്നു
ആരാണു
പുറത്തു

ബന്ധു/ശത്രു
ഇര/വേട്ടക്കാരന്‍
പലിശ/പത്രം
ഒറ്റുകാരന്‍/ജാരന്‍

തിരിചറിഞ്ഞെന്നു
കരുതുന്ന
നിമിഷം,
വാതിലിന്റെ
ഒറ്റക്കണ്ണു
ഭേദിക്കുന്നു
ഉന്നം
തെറ്റാതെ
ഒരു
വെടിയുണ്ട

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ഇല്ലം കടത്തല്‍

മുരള്‍ചയോടെ നില്‍ക്കുന്നവ
നടു വളചു,വാലുയര്‍ത്തി
പ്രതിഷേധിക്കുന്നവ
നഖം കൂര്‍പ്പിചു
മാന്തുന്നവ
പിടിക്കാന്‍ ചെല്ലുബോള്‍
ഭീതിയോടെ ചുരുണ്ടുകൂടുന്നവ
സങ്കടത്തോടെ പിന്‍ വാങ്ങുന്നവ
പിഞ്ചിയില്‍ പിടിചു
ചാക്കിലിടുന്നതോടെ
വായകെട്ടിയ നിലവിളിയുടെ
അമര്‍ന്ന മുരള്‍ചകള്‍ മാത്രം
ഒഴിഞ്ഞ ഇടവഴിയുടെ
ഇരുട്ടിലുപേക്ഷിചു
വളഞ്ഞ വഴികളിലൂടെ വീടെത്തി
വാതില്‍ തുറക്കുബോള്‍
പിന്നെയുമെത്തുന്നു
വാലുയര്‍ത്തി
കാലിന്മേലുരുമ്മി
ഇല്ലം കടത്തിയ
ഓര്‍മകള്‍

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

ദിഗ്‌ ഡാക്കയിലെ ആട്ടിടയന്‍

കാനനചോലകളില
ഹരിതനീലംപടര്‍ന്ന
കാനനഛായകളും
വെയില്ച്ചുട്ടിക്കുത്തുന്ന
മണല്‍ക്കുന്നുകള്‍
ജലനാഡി തിരഞ്ഞുപോകുന്ന
വേരുകള്‍്
ചുടുക്കാറ്റ്
ജീവിതം പോലെ
മുരടിച്ച മുള്‍മരങ്ങള്‍
ഓടകുഴലും
പ്രണയവുമില്ലാതെ
വിട്ടുപോന്ന ഓര്മകളില്
ഒരാട്ടിടയന്‍

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഇക്കോ ഫ്രെന്റ്ലി

ഇവിടെയുണ്ടു സാര്‍
ജീവിതംതേടി,പണ്ടു
നിങ്ങള്‍
നാടുവിട്ടപ്പോഴുപേക്ഷിചതെല്ലാം
പഴയ പാട്ടുകള്‍,പാടം
ആറ്റിറബുകള്‍,കുന്നു
പൂട്ടിഞ്ഞവര്‍ത്ത കണ്ടത്തിന്റെ
ചേറുമണം
ഞാറ്റുപാട്ടുകള്‍
നെല്ലിന്‍പ്പൂമണം
മുനക്കൂര്‍പ്പിക്കും വിത്തിന്‍ പുതുമണം
കൊറ്റികള്‍,പൊന്മാന്‍
നാട്ടിടവഴിയിലെ മിണ്ടാപ്രണയത്തിന്റെ
കൈതപ്പൂമണം

ഇവിടെയുണ്ട്‌ സാര്‍
പറയാതെ പോയ വാക്കുകളുടെ
കനം പേറി നിങ്ങള്‍
നടന്നു തീര്‍ത്ത
പാടവരബുകള്‍
അരയാല്‍ത്തണലുകള്‍
മഴത്തണുപ്പുമ്മായുള്ളം കാലടിയില്‍
പതുക്കെയമരുന്ന
കറുകതലപ്പുകള്‍
മണ്‍ വിരലുകള്‍
മാബൂമണങ്ങള്‍

ഇവിടെയുണ്ട്‌ സാര്‍
പണ്ടു കാണാതായ ഞാറ്റുകണ്ടം
വിലങ്ങന്‍,ത്രിക്കുന്നു
വെള്ളിനൂലായി വറ്റിയ പുഴ
കര്‍ക്കിടകപെയ്ത്തുകള്‍
ആവണിപ്പൂത്തട്ടുകളൊക്കെയും

ഇവിടെയുണ്ട്‌ സാര്‍
ശീതീകരിച ഇടനാഴികള്‍
കൈതപ്പൂമണങ്ങള്‍
നാഗരികതയുടെ നീലരാവുകള്‍
വിയര്‍പ്പും,ചെളിയും മണക്കാത്ത
നക്ഷത്രതെരുവുകള്‍

ഇവിടെയുണ്ട്‌ സാര്‍
ലഹരിയുടെ സിരകളില്‍
നീലനാഗമിഴയുബോള്‍
നേര്‍ത്തൊരിരുട്ടില്‍
അറിഞ്ഞുമറിയാതെയും
ഇണകളെ പരസ്പരം മാറുവാന്‍
പഴകിയ ജീവിതരീതികളില്‍ നിന്നും
പുതുമയുടെ
പുതുരീതികളുമുണ്ടു സാര്‍

ഇവിടെയുണ്ട്‌ സാര്‍, പണ്ടു
ജീവിതം കളഞ്ഞു നിങ്ങള്‍
തേടിനടന്നതൊക്കെയും

2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

വായിക്കുബോള്‍

നിബന്ധനകള്‍
ഒന്നുമുണ്ടായിരുന്നില്ല
സൂചകങ്ങളും
എങ്ങിനെയും
വായിചെട്ക്കാം
കിടന്നോ
ഇരുന്നോ
നടന്നോ
യാത്രയില്‍
സഹയാത്രികന്റെ
വാല്മീകമൗനത്തിലൊ
രണ്ടിടങ്ങള്‍ക്കിടയിലെ
നഷ്ടപെടലുകളിലൊ
ആവാം
ഇതൊന്നുമല്ലാതെ
ഒരൊറ്റ
നിമിഷം കൊണ്ടു
നീ
കണ്ണുകളില്‍നിന്നു
എന്നെ
വായിചെടുത്ത പോലെയും
ആകാം