2009, ഡിസംബർ 31, വ്യാഴാഴ്‌ച

രണ്ടു; ബലൂചികോള്നിയിലെ കാക്കകള്‍

അതേ ചെരിഞ്ഞു നോട്ടം
ധൃതി
സൂത്രാക്കാരന്റെ ചലനങ്ങള്‍
കള്ളകരച്ചില്‍
എന്നിട്ടും
പ്രവാസിയായതിനാലോ
മറ്റൊരു സംസ്കാരത്തിലേക്ക്
ചേക്കേറിയതിനാലോ
നനഞ്ഞ കൈക്കൊട്ടിയുള്ള
ബലിച്ചോറിന്റെ ക്ഷണത്തിലെക്ക്
അസഹ്യത നിറഞ്ഞ
ഒരു നോട്ടം മാത്രം

2009, ഡിസംബർ 30, ബുധനാഴ്‌ച

റാസ് അല ഖൈമ കുറിപ്പുകള്‍

മേരീസിലെ മീന്ക്കച്ചവടക്കാര്‍

ചെകിളയില്‍
വലക്കണ്ണിക്കുരുങ്ഞി
ജലചില്ല് ഭേദിച്ച
മീന്പിടച്ചില്‍
ചക്‍കില്‍ക്കോര്‍ത്ത
ചൂണ്ടല്ക്കൊളുതിന്റെ
സ്വാതന്തൃദൂ്രത്തില് പിടഞ്ഞു
പിന്നെയും
ജീവിതത്തിന്റെ
ശാസംമുട്ടലിഏലക്‍ക്
തെറിച്ചു വീഴുന്നവര്‍
മേരീസിലെ മീന്ക്കച്ചവടക്കാര്‍
അടഞ്ഞ മീന്ക്കണ്ണിലൂടെ
സ്വപ്നം കാണാന്‍
പടിച്ചവരാണ്ണ്‍

2009, ഡിസംബർ 13, ഞായറാഴ്‌ച

ഒരു അന്തിക്കാട്ടുകാരന്റെയോ
അന്തിക്കാട്ടുകാരിയുടെയോ
ഗൃഹാതുരതയോടെ
കുല
ആഞ്ഞിലി തേച്‌
കൊലട്ടു കൊണ്ടടിച്‌
പതം വരുത്തി
കള്ളൂറി വന്നിരുന്ന കാലം
ഓര്‍ക്കാനില്ലാത്ത
കമ്മുണിസമോ
ചെത്തു സമരമോ
എന്തെന്നറിയാത്ത
പുതുതലമുറയിലെ
തൈതെങ്ങായിരുന്നു അത്‌
ഒമാനിലെ സലാലയില്‍ നിന്നോ
ശ്രീലങ്കയില്‍ നിന്നോ
കേരളത്തില്‍ നിന്നുത്തന്നെയൊ
വന്നുപെടത്‌
അതുകൊണ്ടുത്തന്നെ
നനയ്ക്കാനെത്തുന്ന
അന്തിക്കാട്ടുക്കാരന്റെ
ആത്മഭാഷണത്തിലെ
ത്രിശൂര്‍ഭാഷയുടെ ഈണത്തെക്കാളും
അതിനിഷ്ടം
നിറഞ്ഞ മാറും
വിരിഞ്ഞ അരക്കെട്ടുമുള്ള
രഷ്യന്‍ സുന്ദരികളുടെ
മുറിയിംഗ്ലിഷ്‌ ആയിരുന്നു

പത്തുനിലകളുടെ
കോണ്‍ക്രീറ്റ്‌ കാഠിന്യത്തിനു മീതെ
നനവുള്ള
ഒരടര് മണ്ണില്‍ വേരൂന്നി
കുലയില്‍
ചെത്തുകത്തിയുടെ
മൂര്‍ചയേറിയ പുളചിലുകളറിയാതെ
പൂക്കാതെ
കായ്ക്കാതെ
കള്ളൂറാതെ
മുന്നിലെ ദ്യശൃഭ്രമങ്ങളില്
മതിമറന്ന്
കള്ളും,കമ്മുണിസവും മറന്ന്
പുതിയ
അന്തിക്കാട്ടുകാരനായി
അതുനിന്നു

2009, ഡിസംബർ 12, ശനിയാഴ്‌ച

കുളിമുറിയിലെ പ്രവാസികാര്യങ്ങള്

(റാസ്‌ അല്‍ഖൈമയിലെ എല്ലാ ചങ്ങാതിമാര്‍ക്കും )
പറബിലങ്ങുമിങ്ങും
നടന്നൊരു ഈര്ക്കിലിക്കീറി
ചെവിപ്പിറകില്‍ ത്തിരുകി
പല്ലുതെച്
നാട്ടുവഴിയിലെ
പരിചയങ്ങളോടു ചിരിച്
കിണറ്റിന്ക്കരയില്
കൊലുക്കുഴിഞ്ഞുനീട്ടിത്തുപ്പി

തട്ടുന്നതാരാണ് വാതിലില്‍ ,നാശം
ഏഴുതോട്ടെഴെക്കാല്‍
വരെയാനെന്റെ നേരം

മുള്ലങ്കാടിന്
നിഴല്‍ നീരാട്ടിനിറങ്ങിക്കിടക്കും
കുളത്തില്‍
തൊടുംമ്പോഴെണ്ണതേച്ച
പെണ്ണൂടല്പോല വഴുക്കും
പായലോതുക്കി
തണുതണുത്ത വെള്ളത്തിലോന്നുമുങ്ങി
നിവര്ന്നക്കരെയിക്കരെ
കൈവീശിനീന്തി
അപ്പുറത്തക്കടവിലെ
അയല്‍ക്കാരിയുടെ
നീരാട്ടുകാഴ്ച്ചകളിലെക്ക് ഊളയിട്ടുപൊങ്ങി

വാതിലില്‍, നാശം
സക്കീര്‍ഹുസ്സൈന്റെ
മരുഭൂമിത്താളം പോലെ
ഒര്മാപ്പെടുത്തലായി പെരുകുന്നു

വാതില്‍ തുറക്കുമ്പോള്‍
സൌഹൃദത്തിനസ്ലീല ചിരി
എന്തെയിത്ര നേരം
കഥയോ, കവിതയോ..,
അതോ?


2009, ഡിസംബർ 7, തിങ്കളാഴ്‌ച

പ്രണയവിരാമം

ലിപ്സ്ടിക്കിന്റെ
മധുരം തീ്രുമ്പോള്
എനിക്ക് നിന്റെ
അധരം കയ്ക്കുന്നു

നീല കോണ്ഠാക്ട് ലെന്സുമാററ്ബോള്
നിന്റെക്ക്ണ്ണിലെ
പ്രണയത്തിന്റെ
കടലുവറ്റ്ന്നു
മടുക്കുന്നു നമുക്ക്
പരസ്പരം

മരണമൊഴി

ഒരു നേര്‍രേഖയായ്
ഇസിജിയിലെന്നെ
കാണുവോളം
ഞാന്‍ നിനക്കായ്‌
മിടിക്കാം

2009, ഡിസംബർ 1, ചൊവ്വാഴ്ച

ഒരു ടാക്സി ഡ്രൈവറുടെ ആത്മകഥാക്കുറിപ്പുകളില് നിന്ന്‍

ആഗസ്റ്റിലെ കൊടുംചൂടിന്റെ
വിജനമായ പാതയോരത്തുനിന്നു
ഷെമലിന്റെ
പുരാവൃത്ത സ്മൃതി ചിഹ്നങ്ങള്‍ക്കിടയിലെ
ഈര്പ്പമില്ലാത്ത ഇരുട്ടില്‍ നിന്ന്
നഖീലിലെ സായാഹ്നതിരക്കില്‍ നിന്ന്
ശത്രു രാജ്യത്തെ പട്ടാളക്കാരനു മുന്‍പിലെന്ന്
അഭയമുദ്ര കാണിച്
അന്യ രാജ്യത്തിലെക്കെന്ന
അപരിചിതത്വത്തോടെ
അവര്‍ ടാക്സിയിലെക്കു കയറും
യാത്രക്കാര്‍
പല രാജ്യക്കാരായിരുന്നു
പല ഭാഷ,നിറം,സംസ്കാരം

ഏറ്റവും സൗമ്യമായ ചിരി
ഉപചാരത്തിന്റെ
നിറം കെട്ട വാക്കുകള്‍
ഇന്നലെ കണ്ടുപിരിഞ്ഞവരുടെ
സ്നേഹ പ്രകടനങ്ങള്‍
ഒറ്റുകൊടുക്കപെട്ടവന്റെ
മുറിവേറ്റ നോട്ടം
കടുത്ത മൗനം

ഗ്രഹണസൂര്യനുദിക്കാത്ത നാട്‌
തിരഞ്ഞുപൊകുന്ന അഭയാര്‍ഥികള്‍
യാത്രക്കൊടുവില്‍ നീട്ടുന്ന
ക്ലാവു പിടിച നാണയം പോലെ
തിരസ്കരിക്കപെട്ട പ്രണയികള്‍
രക്തവും വെടിമരുന്നും
മണക്കുന്നവര്‍
ഓര്‍മകളില്‍
ചിതറിയ ഉടലുകളുടെ
അവശിഷ്ടന്ങളുള്ളവര്

ഷാബിയ സഹ്രയിലെ
ഇന്തപ്പനത്തോട്ടങ്ങളില്‍ നിന്ന്
ഇരുട്ടിനൊപ്പം വരുന്ന ബെന്ഗാളികള്‍
ജീവിതം കുരുങ്ങാത്ത വലകള്‍ മാത്രം
നെയ്യാനറിയുന്ന
ലവണമുദ്രയുള്ള
ഷാമിലെ മുക്കുവര്‍
ഉടല്‍നിറയെ
സിമന്റിന്റെ രേഖചിത്രങ്ങളുള്ള
ഖൊര്‍ഖൊറിലെ തൊഴിലാളികള്‍
ഊതും,കുന്തിരിക്കവും മണക്കുന്ന
പൗരാണികമായ
ഗോത്രചിഹ്നന്ങളണിഞ്ഞ
റംസിലെ ബദുയുവതി
സൂര്യതാപമേറ്റ്
പൊള്ളിത്തിണര്‍ത്ത ഉടലും
മണല്‍ചിറകുമായെത്തുന്ന
ജൂലാനിലെ കെട്ടിടം പണിക്കാര്‍

ഇനിയുമുണ്ട്‌ ചിലര്‍
രാത്രിയില്‍
നിലാവിനൊപ്പമുദിക്കുന്നവര്‍
മെമ്മുറയിലെ ഗലികളുടെ
കറുത്ത നാഢികളിലൂടെ
അറിയാതെ സ്ഖലിചുപോയ
സ്വപ്നം പോലെ
ഒലിചു വരുന്നവര്‍
മിഴികള്‍ക്കുചുറ്റും
വ്യഥിതകാലത്തിന്റെ
ഇരുള്‍വലയമുള്ളവര്‍
മുലയില്‍ നിന്നടര്‍ത്തിമാറ്റിയ
കുഞ്ഞിന്റെ നിലവിളി
ഉടുപ്പിന്റെയറ്റം പിടിച്‌
അവരെ പിന്നിലേക്കു വലിക്കും.
ശൃംഗാരത്തിന്ടെ മഷിപുരട്ടി
കണ്ണീരുക്കടയുന്ന മിഴിക്കോണിലൂടെ
ചിരിഛ്‌
പിറകിലെ സീറ്റില്‍
അവരിരിക്കും.

തടിച ചുണ്ടുകളും
വലിയ നിതംബവുമുള്ള
സുഢാനികള്‍
മയിലാഞ്ചി പൂമണമുള്ള
പെഷവാറിലെ പെണ്ണുങ്ങള്‍
ആദ്യതെ കൃഷിക്ക്‌
ഉഴുതുമറിചിട്ട,
ഗോതമ്പുപ്പാടങ്ങളുടെ മണമുള്ള
പഞ്ചാബി സുന്ദരി
പാപ്പിറസ്‌ ചെടികളുടെ സുഗന്ധമുള്ള,
മുലകള്‍ക്കിടയില്‍
ഫണം വിടര്‍ത്തിയ സര്‍പ്പത്തെ
പഛക്കുതിയ മിസ്സ്രികള്‍.

രാത്രിയില്‍,
വൈകി തിരിചു വരുബൊള്‍
മുല ചുരന്നു ഈറനായ ഉടുപ്പിന്റെ
അസ്വാസ്ത്യ്പ്പെടുത്തുന്ന ഗന്ധം മാത്രം

മറ്റു ചിലപ്പോള്‍
അതൊരു ശവപേടകം പോലെ
മൗനം നിറഞ്ഞതാകും
മോര്‍ഛറിയുടെ
ഇരുണ്ട ഇടനാഴികളിലൂടെ
വേദനയുടെ
ശീതീകരിഛ ശവകോടിപുതഛു
വരുന്നവര്‍
ജീവിചിരിക്കുബോഴെ
മരിചവരെയെന്നപ്പോലെ
ബന്ധുക്കള് മറന്ന പ്രവാസികള്‍
സഖര്‍ ആശുപത്രിക്കു മുന്‍പിലെ
മരനിഴലുകള്‍ക്കിടയിലൂടെ
ഇന്റെന്‍സിവ്‌ കെയര്‍ യൂണിറ്റിലെ
കരിന്തിരി കത്തുന്ന ഹൃദയഗന്ധവുമായ്‌
അവര്‍ വരും

വേരിറക്കാന്‍ മണ്ണില്ലാത്തവരുടെ വേദന
നിനക്കൂഹിക്കാന്‍ കഴിയില്ലെന്ന്
കരഞ്ഞു ചിരിക്കുന്ന
പലസ്റ്റീങ്കാരി നാദിയ
..നീയൊന്നു ചിരിക്കൂ
എന്നില്‍ പുതുജീവനുണര്‍ന്നേക്കാം
നീയൊന്നു നിശ്വസിക്കൂ
ഞാന്‍ പുനര്‍ജനിചേക്കാം...മെന്ന്
എപ്പൊഴും ജിബ്രാനെ മൂളുന്ന,
അര്‍ബുദശിശിരത്തെ ഗര്‍ഭം ധരിച
ലെബനാനിലെ മരിയനാസര്‍.
ബുദ്ധിയുറക്കാത്ത മകളെയോര്‍ത്ത്‌
ചുവടുകള്‍ പിഴച
ബാലെ നര്‍ത്തകി ഓള്‍ഗ.
കഴുത്തിലെയേലസ്സില്‍
മരണവും പകയും നിറച്‌
വേരുകളരിഞ്ഞിട്ടവരെ തിരഞ്ഞ്‌
തിരിചുപോകുന്ന
ശ്രീലങ്കന്‍ തമിഴ്‌ പെണ്‍കുട്ടി
അനുരാധ

പബ്ലിക്‌ സ്ക്കൂളിനു പിറകിലെ
ഇരുട്ടിന്റെ പാതയിലൂടെ പോകെ
ഉണരുന്ന ഒരുടല്‍
ആലിംഗനതിന്റെ കനല്‍പുതപ്പ്‌
കീഴടങ്ങാത്ത ചെറിയ മുലകള്‍
അടിവയറിന്റെ പതുപ്പതുപ്പ്‌
നിനക്കറിയാ വഴികള്‍ ഇനിയുമുണ്ടെന്ന്
വരിഞ്ഞു മുറുക്കുന്ന രെശ്മിതോമസ്‌
നിന്റെ ചുണ്ടുകള്‍
എന്റെ ദാഹമേറ്റുന്നുവെന്ന്
ഗീതാ മോഹന്‍

ടാക്സി ഡ്രൈവറുടെ പ്രണയം
ഗാഢമായ ചുംബനതില്‍ നിന്ന്
വിടര്‍ന്നുമാറി
പാതിവഴിയിലിറങ്ങി പോകുന്ന
ഒരു ഈറന്‍ കീഴ്ച്ചുണ്ട്
ഓരോ കാറ്റിനൊപ്പവും
ചിത്രപ്പണികള്‍ മാറികൊന്ടിരിക്കുന്ന
മണല്‍ക്കുന്ന്.

ആത്മകഥകള്‍
എപ്പോഴും അപൂര്‍ണമായിരിക്കും
ആമുഖം,ജീവിതകാണ്ഢന്ങള്,ഫലശ്രുതി
എന്നിങ്ങനെ
അതിനു പല ഘട്ടങ്ങളുണ്ട്
എന്നിട്ടും
ഒരൊ വാക്കിനുശേഷവും
പങ്കുവെക്കാത രഹസ്യതിന്റെ
അടഞ്ഞവാതില് ബാക്കിയാവുന്നു
രാത്രിയിലും തിളങ്ങുന്ന
ജാരന്റെ കണ്ണ്ണ്ണുകള്‍
ആത്മകഥയില്
അടയാളപെടുത്തുന്നതെയില്ല
ഒഴിഞ്ഞ ലിഫ്റ്റില്‍
ഇടനാഴിയുടെ ഇരുട്ടില്‍
അയാള്‍ നിശ്ശ്ബ്ദനായിരിക്കുന്നു
ജീവിതത്തിന്റെ
പിണഞ്ഞുപോയ വഴിത്താരകളുടെ
ഇരുട്ടില്‍ നിന്ന്
ദുരൂഹമായ മൗനത്തിലെക്‌
അയാള്‍ പാതിയില്‍ വിരമിക്കപെടുന്നു

2009, നവംബർ 30, തിങ്കളാഴ്‌ച

അന്ത്ക്കാടിന്റെ മണം

ഉഷ്നനഗരത്തിലെ
ശീതീകരിച്ച രാത്രി
ടിന്നിലടച്ച കള്ളിന്റെ
ലഹരിനുരഞ്ഞു സിരകള്‍
ചെഗുവേരയെ
പച്ചക്കുത്തിയ അടിവയറിന്റെ
സ്വര്‍്ണമിനുസ്സം

കയ്യില്‍ നിന്നുമൂര്ന്ന
കള്ളുമാട്ടം പോലെ

ലെനിന്റെ നാട്ടുകാരിയില്‍
വീണുചിതറുമ്പോള്
മണക്കുന്നെനിക്ക്
തലിതളര്‍്ത്തിയ
പൂക്കുലയില് നിന്നൂറിയ
മധുരക്കള്ള്


മണക്കുന്നു,
എനിക്കെന്റെ
അന്തിക്കാട്



2009, നവംബർ 27, വെള്ളിയാഴ്‌ച

ചെഗുവേര ‍

പത്താം ക്ലാസ്സില്‍
നീട്ടിയ വലംകയ്യില്‍
ചൂരലിന്റെ കുബിക്‌ ചിത്രങ്ങള്‍
ഇടംകയ്യില്‍ മുറുകെപ്പിടിച്‌
ചെഗുവേര
ബൊളീവിയന്‍
മഴക്കാടുകളിലെ
വെടിമുഴക്കങ്ങള്‍ നെഞ്ചില്‍

പുളിചക്കള്ളിന്റെ മണമുള്ള
അന്തിക്കാടിന്റെ സന്ധ്യയിലൂടെ
പന്തം കൊളുത്തി ജാഥയുടെ
നേര്‍ത്തവെട്ടത്തില്‍ ചെ.

ചിമ്മിനി വിളക്കിന്റെ
തിരിത്താഴ്തി വെച്‌
അമ്മ
ഉരുകിത്തീര്‍ന്ന രാവുകള്‍.

ഡിസ്കൊത്തെയ്ക്കിലെ
നീലവെളിച്ചത്തില്‍
മാറില്‍
ബുള്ളറ്റുകല്‍ പോലെ തറയ്ക്കുന്ന
മുലക്കണുകള്‍
ലൊ വൈസ്റ്റ്‌ ജീന്‍സിന്റെ
വിളുംബിലൂടെ
അടിവയറിന്റെ ചുമപ്പു രാശിയില്‍
കാടിന്റെ വന്യത വെടിഞ്ഞു
പചക്കുത്തിന്റെ
നിര്‍വികാരതയില്‍ ചെ!

ടിന്നിലടച മൂത്തക്കള്ളിന്റെ
ചൊരുക്ക്‌ നിറഞ്ഞ്‌
ഞെരമ്പ്‌ മുറുകുന്നു
സ്വപ്നാടനം മുറിയുന്നു
മണല്‍നഗരത്തില്‍
ഉഷ്ണരാത്രിയുണരുന്നു

പചക്കുത്തിന്റെ
നിമ്ന്നോന്നതങ്ങളിലൂടെ
വിരലോടിക്കെ
വലംകയ്യില്‍
ചൂരല്‍പ്പാടിന്റെ ചെഗുവേര ചിത്രങ്ങള്‍ മറയുന്നു
വിരലുക്കള്‍ക്കിടയില്‍
വഴുതുന്നു
മുലകള്‍ക്കിടയില്‍
പചക്കുത്തിയ
കറുത്തത്തൊപ്പിയിലെ
ചുവപ്പന്‍ നഷത്രം

വോള്‍ഗയുടെ മിനുപ്പിലൂടെ
ആഴങ്ങളെ ഓര്‍മിപ്പിക്കാതെ
കടന്നു പോന്ന
ജലക്ഷോഭങ്ങള്‍ ഓര്‍ക്കാതെ
തൊണ്ട് കയറ്റിയ വള്ളം,
കെട്ടഴിഞ്ഞ്‌
കാറ്റിനും ഒഴുക്കിനുമൊപ്പം...