2010, ജനുവരി 30, ശനിയാഴ്‌ച

ലെബനോണ്‍ (നത എന്ന എന്റെ ചങ്ങാതിക്ക്‌)

ഒഴിഞ്ഞ പേജുകളുടെ
വ്യധമുദ്ര പോലെ
നിശ്ശബ്ദയാണിപ്പോള്‍
നത

റാസല്‍ ഖൈമയുടെ
മണല് രാത്രികളുടെ
പൊള്ളിതിണര്‍ത്തുപോയ ഓര്‍മകളും
ഷെമലിലേക്കുള്ള
പ്രണയ യാത്രകളും
അവളിപ്പോള്‍ സന്ദേശങ്ങളാക്കാറില്ല

മരുഭൂമിയില്‍
ബെല്ലിഡാന്‍സര്‍ക്കൊപ്പം
ചുവടുവെക്കുന്ന ചിത്രങ്ങളും
ജിബ്രാന്റെ വരികളുടെ
അടിക്കുറിപ്പുകളോടെ അവളിപ്പോള്‍
അയക്കാറില്ല

പൊട്ടിപൊളിഞ്ഞും
വിണ്ടുകീറിയും നില്‍ക്കുന്ന കെട്ടിടങ്ങാളെക്കുറിചും
പൊടിയും മരണവും മൂടിയ
കുഞ്ഞുങ്ങളെക്കുരിചും
അവളിപ്പോള്‍ പറയാറില്ല
അബായകൊണ്ടു കുഞ്ഞുങ്ങളെ
പൊതിഞ്ഞു നിലവിളിക്കുന്ന
അമ്മമാരെയും
അവളുപേക്ഷിചിരിക്കുന്നു

ഒഴിഞ്ഞ പേജുകളുടെ
വ്യഥമുദ്രയാണിപ്പോള് നത
എന്റെ നിസ്സംഗത
(അതോ ലോകത്തിന്റെയോ ?)
അവളെ മൗനിയാക്കിയിരിക്കുന്നു

നത
പൊടിഞ്ഞുതിര്‍ന്ന
ഒരു കെട്ടിടം പോലെ
എന്നെ മൂടികളയുന്നു

ജനറല്‍ കബാര്ടമ്ന്റ്

പല ഭാഷകളിലേക്ക്‌
ദൈവത്താല്‍
വിഭജിക്കപെട്ടവരുടെ നഗരം
മുഷിഞ്ഞവന്റെയും
മുറിവേറ്റവന്റെയും ബാബേല്‍
മടുപ്പിന്റെ തെരുവോരം
റിസര്‍വു ചെയ്യാത്ത ജീവിതങ്ങളുടെ
അപഹരിക്കപെട്ടവരുടെ
നാടുകടത്തപെടുന്നവരുടെ
സഞ്ചരിക്കുന്ന ജയില്‍

2010, ജനുവരി 22, വെള്ളിയാഴ്‌ച

അമ്മയുടെ ചിത്രം
ആത്മഹത്യയില്‍നിന്നും
തിരിചു വിളിച രാത്രിയില്‍
നിന്റെ
വേപ്പിന്‍പ്ഴ കയ്പ്പുള്ള
ചുംബനത്തിലേക്കു
തിരിചു വന്നതെന്തിനു
ഞാന്‍

ഇന്നു
കാറ്റു നിലചൊരീ ഫാനിലേക്കു
നീ
കസവുസാരിയാലെന്നെ
വലിചുയര്‍ത്തുബോള്‍
മേശമേല്‍
അമ്മയുടെ ചിത്രമില്ല
കാറ്റില്‍ മറിഞ്ഞു വീണു
നിന്നെ തിരിചു വിളിക്കാന്‍,
എന്നെയും

പ്രത്യുഷ വിവാഹത്തെകുറിച് പറയുമ്പോള്‍

വിവാഹം ഒരു ഉടംബടിയാണു
നിന്റെ തീര്‍പ്പുകള്‍ക്ക്‌
നിന്റെ ഉറച ശബ്ഢങ്ങള്‍ക്ക്‌
നിന്റെ വിയര്‍പ്പിനു
കാര്‍ക്കശ്യങ്ങള്‍ക്കു
നിന്റെ കാമത്തിനു
നിന്റെതായ എല്ലാ കീഴ്പെടുത്തലുകള്‍ക്കും
കനം കുറഞ്ഞ
ഒരൊപ്പിന്റെ
വിധേയത്വം നിറഞ്ഞ
ഒരുടംബടി

ആരും മോഹിക്കാത്ത
സ്പര്‍ശിക്കാത്ത
കാമിക്കാത്ത വധു
നിനക്കൊരു ശാഡ്യമാണു
കന്യകയായിരിക്കണമെന്നത്‌
നിന്റെ അവകാശവും

നിന്റെ ചെരിഞ്ഞു നോട്ടങ്ങള്‍
ഉടലിലൂടെയുള്ള
നിന്റെ പടയോട്ടങ്ങള്‍
ആദ്യ സ്പര്‍ശത്തിന്റെ
രക്തകറ പുരളുന്ന രാവാട

നീ നിന്റെ ചിഹ്നങ്ങള്‍ കൊണ്ടു
എന്നെയൊരു കോളനിയാക്കുന്നു
നിന്റെതു മാത്രമായ
ഒരു കബോളം
ഒരു പ്രദര്‍ശനശാല
നിന്റെ മാത്രമിഷ്ടങ്ങള്‍
സിന്ധൂരക്കുറി
താലി
അലങ്കാരചമയങ്ങള്‍
ഞാന്‍
നിന്റെ പതാകയേന്തുന്ന
കൊടിമരം മാത്രമാകുന്നു

വിവാഹം
ഒരധിനിവേശമാണു
മറ്റൊരു സംസ്കാരത്തിലേക്കു
രാജ്യത്തിലേക്കു
സ്വാതന്ത്ര്യത്തിലേക്കു

നീയെന്നെ
ചിഹ്നങ്ങളില്‍ നിന്നൊഴിവാക്കുക
ചടങ്ങുകളില്‍ നിന്നു
കീഴ്പെടുത്തലുകളില്‍ നിന്നും
പ്രദര്‍ശനങ്ങളില്‍ നിന്നും
ഒരുടബടിയുമില്ലാതെ
നിനകെന്റെ ജീവിതത്തിലേക്കു
കടന്നു വരാം
ഒരേ ഉയരത്തില്‍
നമ്മുടെ പതാകകള്‍
പാറുമെങ്ങില്‍ മാത്രം

എങ്കില്‍ മാത്രം.

2010, ജനുവരി 18, തിങ്കളാഴ്‌ച

മരണത്തെയും,ജീവിതത്തെയും കുറിച്‌ സുകന്യയുടെ കുറിപ്പുകള്‍

26 നവംബര്‍ 98

മരണം,
സന്ദര്‍ശനസമയം കഴിഞ്ഞു
പാതിത്തുറന്ന വാതിലിലൂടെ
ഒചയില്ലാതെ കടന്നു വരുന്ന
മെലിഞ്ഞ വെയില്‍
ഒഴിഞ്ഞ വരാന്തയില്‍
ഒളിചുകളിക്കുന്നൊരു
കുഞ്ഞു നിലവിളി

രാത്രിയില്‍
ജാലകത്തിനരികിലെ
അരയാല്‍ കൊബില്‍
മൂങ്ങയുടെ കനല്‍ക്കണ്ണുകള്‍

27 നവംബര്‍ 27
പകല്‍;ആശുപത്രി

നിന്റെ കണ്ണുകളില്‍
ഭ്രാന്തിന്റെ കനല്‍ത്തിളക്കം
എനിക്ക്‌
നിന്നെ ചുംബിക്കണമെന്നുത്തോന്നി
തണുത്ത സിരകളിലെക്ക്‌
ഒരു വൈദ്യുതകബ്ബനം
നിന്റെ ചുണ്ടുകള്‍ക്ക്‌
ഫ്രീസറിലെ ചെറിപ്പഴത്തിന്റെ
മരവിച ചവര്‍പ്പ്‌
കറുത്ത രക്തത്തിന്റെ
അഴുകിയ ഗന്ധം
നിന്നെ ചുംബിചതിന്റെ
ചവര്‍പ്പ്‌
ഞാനിനിയെത്ര ചര്‍ദിചു തീരണം

28,29 നവംബര്‍ 98
സുകന്യയുടെ ഡയറി
ആത്മഹത്യ ചെയ്ത
പെണ്‍കുട്ടിയുടെ ഓര്‍മപോലെ
ശൂന്യം

ഡിസംബറില്‍
സുകന്യ
മൗനത്തിന്റെ
തീര്‍ത്ധാടനത്തിലായിരുന്നു
ഇല പൊഴിയലിന്റെ
ആകാശങ്ങളെക്കുറിച്‌
ഒരക്കം മാത്രം മാറുന്ന
ആഘോഷത്തിന്റെ
അസംബന്ധരാവുകളെക്കുറിച്‌
സുകന്യ
മൗനം മാത്രം

ദിവസവും
തിയ്യതിയും തെറ്റി
പുതുവര്‍ഷത്തിന്റെ മൂന്നാംനാള്‍
സുകന്യ
ഇങ്ങിനെയെഴുതുന്നു

25 ഡിസെംബര്‍ 98
നിന്റെ പിറവിയുടെ
ആഘോഷരാത്രിയില്‍
(കുരിശിലേറ്റപെടുന്ന
നിന്റെ വിദിയോര്‍ത്തു കരയാന്‍
ആരുമില്ലാതെ..)
ആശുപത്രിയുടെ മട്ടുപ്പാവില്‍
നക്ഷത്ര വിളക്കുകളുടെ
വഴികള്‍ക്കൊടുവില്‍
ഞാനെത്തിചേര്‍ന്നത്‌
ഏതു പുല്‍ക്കൂടിനു മുന്‍പില്‍
പൊടുന്നനെ
വെളിചങ്ങളൊക്കെയണഞ്ഞു
ഘോഷങ്ങളൊക്കെ നിലചു
നക്ഷത്രങ്ങള്‍
രാത്രിയുടെ ചതുപ്പിലാഴ്‌ന്നു

മൗനത്തിന്റെ
മഞ്ഞുവീണു നനഞ്ഞ
ഒരുപാട്‌ രാത്രികള്‍ക്കു ശേഷം
തിയ്യതി കുറിക്കാതെ
വര്‍ഷവും സ്ധലവും
സമയവുമിലാതെ
സുകന്യ
ഇങ്ങിനെ കുറിക്കുന്നു;

ഓറഞ്ചുനീരിന്റെ
പനിമണത്തില്‍
അനാധമായ ഒരുറക്കത്തിന്റെ
ഏകാന്തതയില്‍
നീല ഞരബുപിണഞ്ഞ
നിന്റെ കൈത്തണ്ടയുടെ
വസന്ത സ്പര്‍ശത്തില്‍
ഞാന്‍
മരണത്തെ ഓര്‍ത്തുകിടന്നു

നാലുനിലകള്‍ക്കു താഴെ
അഴികളില്ലാത്ത
ഒരു ജനലിനു കീഴെ
ചിതറിപ്പോയ ഒരുടലിന്റെ
ഒടുവിലെ കംബനങ്ങളില്‍
നിനക്കു വായിചെടുക്കാനാവാത്ത
ഒരാത്മഹത്യാക്കുറിപ്പ്‌

സുകന്യയുടെ
ഡയറിയില്‍
മോര്‍ചറിയിലെ മൗനതിന്റെ
വിളര്‍ത്ത ശവക്കോടി മാത്രം

2010, ജനുവരി 12, ചൊവ്വാഴ്ച

തുരുത്തിപ്പുറത്തുനിന്നുള്ള എഴുത്തുകള്‍

16 ഡിസംബെര്‍ 2001
തുരുത്തിപ്പുറം

പകല്‍ മുഴുവന്‍
ചര്‍ദ്ദിയാണു
നിന്റെ ചുണ്ടിന്റെ കയ്പ്പു
വായിലൂറിനിറയും പോലെ
രാവിലെന്നിടും
അരികില്‍ നീയില്ലെന്ന വേദന
ഞാന്‍ കണ്ട കിനാവു മാത്രമോ നീ
ഓര്‍ത്തുകിടന്നു
എപ്പോഴോ ഉറങ്ങി

9 ഏപ്രില്‍ 2002
അന്തിക്കാടു

ഇന്നലെ
അന്തിക്കാട്ടേക്കു വന്നു
നീയില്ലാതെ ഒഴിഞ്ഞ മുറി
നീയന്നു തട്ടിതൂവിയ സിന്ധൂരം
ജാലകപടിയില്‍ അപ്പോഴുമുണ്ടായിരുന്നു
കുങ്കുമം പൂത്ത ഉടലോടെ
നിലക്കണ്ണാടിക്കുമുന്‍പില്‍
വയ്യ,
തനിചു നില്‍ക്കുവാന്‍
രാത്രിയില്‍
നീ വിളിചപ്പോഴേക്കും
ഞാനുറങ്ങിപ്പോയിരുന്നു


14 ജൂന്‍ 2002
തുരുത്തിപ്പുറം


മഴക്കാലമാണിവിടെ
എന്നെ കാണാന്‍ നീയാദ്ദ്യം കടന്ന പുഴ
നിറഞ്ഞൊഴുകുന്നു
കടത്തുവഞ്ചിയില്‍
നിലാവിന്റെ പുഴ കടക്കാന്‍
നീയെന്നു വരും
ഇടി മുഴങ്ങുബോള്‍
പേടിയോടെ കെട്ടിപിടിക്കാന്‍
എനിക്കു പിന്നെയും
പഴയ തലയിണ തന്നെ
മഴ പെയ്തു തീരുബോള്‍
നിന്റെ മണമാണു ചുറ്റിലും
എനിക്കു തണുക്കുന്നു


23 ജൂലായ്‌ 2002
തുരുത്തിപ്പുറം


എട്ടാം മാസമാണിതു
വയറിന്മേല്‍ ചവുട്ടികളിക്കയാണു
വികൃതി ചെക്കന്‍
നീ പറയും പോലെ
മയില്‍പ്പീലിക്കണ്ണുള്ള
അമ്മുക്കുട്ടിയായിരിക്കില്ല


12 ആഗസ്റ്റ്‌ 2002
തുരുത്തിപ്പുറം


കിടപ്പുമുറിയുടെ ജനലരികിലേക്കു
നീ നീക്കിവെച
നിശഗന്ധി പൂത്തു
ജനലശ്ഴികളില്‍ മുഖമമര്‍ത്തി
തനിയെ ഞാന്
തൊട്ടിലില്‍
അവനെപ്പോഴും ഉറക്കം
നിന്നെ മുറിചുവെചപ്പോലെയെന്നു
വെല്ല്യമ്മമാര്‍

16 സെപ്റ്റെംബെര്‍ 2002
തുരുത്തിപ്പുറം

വിവാഹവാര്‍ഷികമായിരുന്നു
വിളിചപ്പോള്‍
നിന്റെ സ്വരത്തിലെന്തെ വിഷാദം
നീയില്ലാതെ ഒരോണവും കഴിഞ്ഞു
എന്നെ തിരിചറിഞ്ഞു
മോനിപ്പോള്‍ ചിരിക്കും

2 ഡിസംബര്‍ 2002
അന്തിക്കാട്‌

മോനോടൊപ്പം
ഇന്നലെ അന്തിക്കാട്ടേക്കുവന്നു
നീ പോയിട്ടൊരു വര്‍ഷം
എത്രയോ വര്‍ഷങ്ങളായെന്നു തോന്നും
ചിലപ്പോള്‍
യാത്രയുടെ ദിവസം
നിന്റെ കഴുത്തിലൊട്ടിപിടിച
എന്റെ പൊട്ടു
അലമാരയിലെ കണ്ണാടിക്കു മീതെ
ഞാനിന്നു ഒട്ടിചു വെചു
അതിനു കീഴെ
നമ്മുടെ പേരെഴുതി ഒപ്പിട്ടു

16 ഏപ്രില്‍ 2003
തുരുത്തിപ്പുറം

വിഷുവായിട്ടും
അന്തിക്കാട്ടേക്കു പോയില്ല
എനിക്കിപ്പോള്‍
ആഘോഷങ്ങളൊക്കെയും മടുത്തു
ജീവിതം തന്നെയും
എത്ര കാലം ഇനിയും കാത്തിരിക്കണം
നീ വരുന്നില്ലെങ്കില്‍
ഒരെഴുത്തിനൊപ്പം ഞാനും വരും
നീ വിളിക്കാതിരുന്നതെന്തേ
അവനെയുറക്കി
ഞാന്‍ കാത്തിരുന്നു
രാത്രി നീളെ

18 സെപ്തെംബെര്‍ 2003
തുരുത്തിപ്പുറം

16 നു വാര്‍ഷികമായിരുന്നു
ഞാനും മറന്നു
എനിക്കു ക്ഷീണമാണു
മോന്‍ മുല കുടിക്കുന്നതിനാല്‍
ഇടയ്ക്കു തലചുറ്റലുണ്ടു
ഫോട്ടോ അയചുതരാം
ഒന്നര മാസത്തിലേറയായി
നീയെഴുതിയിട്ടു
മറന്നുവോ എന്നെ,മോനെയും

29 ഒക്ടോബര്‍ 2003
തുരുത്തിപ്പുറം

ഒരു കുഞ്ഞുള്ളതിനാല്‍
വെറും പകല്‍ക്കിനാവായിരുന്നു
നീയെന്നു കരുതാനും
എനിക്കു കഴിയാതായി



നീലത്താളിനടിയില്‍
വേദനപോലെ മെലിഞ്ഞു
എന്റെ പേരിന്റെ വാലുമുറിഞ്ഞു
അവളുടെയൊപ്പ്‌

2010, ജനുവരി 7, വ്യാഴാഴ്‌ച

ട്രെയിന്‍ കുറിപ്പുകള്‍

ഒന്ന്;



ജനലരികില്‍
എകാകിയായിരുന്നു
പെണ്‍കുട്ടി സിനിമ കാണുന്നു
ഇരുപത്തിനാല് ഫ്രെയിമിന്റെ
കണ്ക്കുമുറിച്ചു
ദൃശ്യങ്ങള്‍
നിശബ്ദമാക്കപെടുന്ന ഒച്ചകള്‍
വിരല്തുംബുപെക്ഷിച്ച സ്പരശ്ങ്ങള്

കാറ്റുകൊണ്ടുപ്പോയ വാക്കുകള്‍
വേഗങ്ങള്‍
ജനലരികിലിരുന്നു
വിട്ടുപ്പോന്ന ഓര്‍മകളില്‍
ഒറ്റയായി
പെണ്‍കുട്ടി
ജീവിതം അഭിനയിക്കുന്നു

ട്രെയിന്‍ കുറിപ്പുകള്‍

രണ്ടു;

വിരമിക്കപെട്ട ഓര്മകളുമായി
യാത്ര ചെയ്യരുത്
ബെര്ത്തില്നിന്നും തലനീട്ടി
വയസ്സനുറ്ക്കെ ചിരിച്ചു

ഞാനിപ്പോള്
പഴയകാലത്തേക്ക്
യാത്രയാക്കപ്പെട്ടവന്റെ
ബലിചോറുപ്പോലെയാണ്
നനഞ്ഞ കൈക്കൊട്ടി
കാത്തിരിക്കയാണ്
ജീവിതം ചികഞ്ഞിട്ട
കറുത്തുതിളങ്ങുന്ന ചിറകുകള്‍

ട്രെയിന്‍ കുറിപ്പുകള്‍

മൂന്നു;

നിന്റെ കണ്ണുകള്‍
നാരങ്ങാ നീരിന്റെ
നീറ്റലിറ്റിച്ചു ചുവപ്പിച്ചത്
ആരുടെ
യാത്രാമൊഴിയാണ്
രണ്ടു;

തിരിച്ചു വന്നിട്ടില്ല,ഇനിയും
കറുത്ത കൂണ്‍ വിടര്‍ന്ന
ആകാശത്തുനിന്നും
ഭക്ഷ്ണപ്പൊതികള്
പൊഴിയുന്നതും
നോക്കി
ഈന്തപ്പനതോട്ടങ്ങളുടെ
തണല് വിട്ടുപ്പോയ
കുട്ടികള്‍

മേല്‍വിലാസമില്ലാത്ത കവിതകള്‍

ഒന്ന്;

കാലം
മണല്കാറ്റ്പോലെ
ഒരടയാളവും
ബാക്കിവെക്കില്ല
ഓരോര്മയും
തിരികെതരില്ല

2010, ജനുവരി 6, ബുധനാഴ്‌ച

നാല്; കത്തില്‍,ഒരു ശൈത്യകാലരാത്രി

ചുടുനീരുറവ
ചുണ്ണാബുമലകളുടെ
പ്രാചീനമൌനം
ലവണസ്മൃതികള്
ആദിമസ്പരശ്ങ്ങള്
ഉറഞ്ഞു പോയ
അടരുകളുടെ
അശാന്തസാഗരം
സത്രച്ചുമരില്‍
നീണ്ടും കുറുകിയും
പിണയുന്ന നിഴല്‍
നീലക്കണ്ണു്കള്
വോഡ്കയുടെ
എരിവുള്ള ചുണ്ടുകള്‍
നവംബര്‍ വിപ്ലവത്തിനും
ഡോളര്‍ തിളക്കതിനുമിടയില്‍
അരക്കെട്ടോളം താഴ്ത്തികെട്ടിയ
ചെങ്കൊടി

മൂന്ന്‍; ജൂലാനിലെ ഉരുപണിക്കാര്‍

അവരുടെ സ്വപ്നങ്ങളില്‍
കടലൊഴുക്കുകളും
തിരയെടുക്കാത്ത
ഇരുന്ടകരകളും മാത്രം
മുങ്ങാത്ത ഉരു പണിയുന്നവന്റെ
ഓര്‍മയില്‍ ഒരിടവപ്പാതിയും
ജീവിതം പോലെ നനഞ്ഞുമുങ്ങുന്ന
കടലാസുത്തോണിയുമുണ്ട്
വേലിയേറ്റ്ങ്ങളും
ഉഷ്നപ്രവാഹങ്ങളും നിറഞ്ഞ
വര്ത്തമാനത്തിലൂടെ അവര്‍
കപ്പല്ചേതങ്ങളില്ലാത്ത
പുതിയ കടല്പ്പാതകള്‍ തേടുന്നു
നക്ഷ്ത്രങ്ങളിലാത്ത്ത
രാത്രിയുടെ ഏകാന്തതയിലൂടെ
വേരുകളരിഞ്ഞിട്ട മരത്തിന്റെ
ഓര്മപോലെ
വിട്ടുപോന്ന മണ്ണിന്റെ

നനവ്‌ തേടിപോകുന്നു

2010, ജനുവരി 2, ശനിയാഴ്‌ച

പെണ്മരം

മുടിയഴിച്ചിട്ട്
കൈകള്‍ വിടര്‍ത്തി
നിലവിളിക്കുന്ന പെണ്മരം

ഇരുബുപ്പാള്ങ്ങള്ക്കുമീതെ
ചിതറിപോകുന്ന
പെണ്ണുടല്
വാതിലിലൂടെ
പാളങ്ങളിലെക്
ഒരു പെണ്‍കുഞ്ഞു

മുറിവേറ്റ മകളെയും ചേര്ത്തു
തീവണ്ടിക്കെതിരെ
മുടിയഴിചിട്ടോരമ്മ

ട്രെയിന്‍ കടന്നുപോകുമ്പോള്‍
മുടിയഴിച്ചിട്ട് കൈകള്‍
ആകാശ്ത്തഎക്ക് വിടര്‍ത്തി
മരം നിലവിളിക്കുന്നത്
ഈ ഓര്‍മ്കളാലാവണം

ഭ്രാന്തന്‍

ഉറക്കെ ചിരിച്ച
വര്ത്തമാനം പറഞ്ഞ
കൈയാന്ഗ്യം കാട്ടി
വഴിയില്‍ ഒരാള്‍
ജാനിങ്ങനെ വിചാരിച്ചു
മൊബൈലില്‍
വേറെ ആരുടെയോ പെണ്ണിനോട്
ആരോ
തിരിങ്ങ്യു നോക്കിയ
എന്നോടും അയാള്‍ ചിരിച്ചു
ഭ്രാന്തന്‍

2010, ജനുവരി 1, വെള്ളിയാഴ്‌ച

ചാവേര്‍

മഴ വന്നത്
പെട്ടന്നായിരുന്നു
തീരെ പ്രതീക്ഷിക്കാതെ
നഗരത്തിരക്കില്‍
ഒരു ചാവേര്‍
പൊട്ടിതെറിക്കുന്നപോലെ
അവള്‍ പറഞ്ഞു
അത്ര മാത്രം അവിശ്വസനീയത
മഴയുടെ കാര്യത്തിലെന്തിനു
തര്‍ക്കിച്ചതിന്‍
കയര്ത്തില്ലവള്‍്
എല്ലാവരും ഓടുന്നത്
ഞങ്ങള്‍ നോക്കിനിന്നു
തലങ്ങും വിലങ്ങും
ആളുകള്‍ ഓടി
കൈയിലുണ്ടായിരുന്നതൊക്കെ
മഴയ്ക്ക് മറയായി പിടിച്ചു
മഴ നിന്നതും
പെട്ടെന്ന്‍
നനഞ്ഞ റോഡും
ചിതറിയ ആള്‍കൂട്ടവും

അവശിഷ്ടങ്ങള്‍ മാത്രം

കിലോമീറ്ററുകളോളം
എന്റെ ഇറാഖി സ്നേഹിത
പറഞ്ഞു
ഉടലുകളിലും

തെരുവിലും പിന്നെ മനസ്സിലും
ഇങ്ങിനെ
അവശിഷ്ടങ്ങള്‍ മാത്രം