2010, മാർച്ച് 21, ഞായറാഴ്‌ച

വീട്‌

വീട്‌
ഒരായിരം വീടുകളാകുന്നു
നിറയെ മുറികള്‍
വരാന്തകള്‍
ഗോവണികള്‍,ഇടനാഴികള്‍
അപരിചിതര്‍
വീട്‌ നഗരമാകുന്നു
ഇല്ലാതാകുന്നു
തിണ്ണയില്‍
ആകാശം നോക്കിയുള്ള
കിടപ്പ്‌
സംസാരം,ചിരി
നനവുള്ള വാക്കുകള്‍
മസ്രുണമായ നോട്ടങ്ങള്‍

തിരിചറിയുന്നില്ല
ആരെയും
അപരിചിതമായ സ്വരങ്ങള്‍
മുഖങ്ങള്‍
മൗനം കൊണ്ടു
മുറിഞ്ഞു പോകുന്നവര്‍
നോട്ടം കൊണ്ടു
ഇടഞ്ഞു പോകുന്നവര്‍
നെറ്റ്‌ വര്‍ക്കില്ലാത്ത
ബന്ധങ്ങളുടെ
നഗരം

ഓരോ മുറിയും
പരസ്പരം പ്രെതിരോധിച്‌
സിഗ്നലുകളില്ലാതെ

ഒരാള്‍ക്കുള്ളില്‍
ഒരാള്‍ക്കൂട്ടം
നഗരത്തിനുള്ളില്‍
നഗരം

വീട്‌
വേരുകളില്ലാതെ
പേരുകള്‍ മറന്നു
പരസ്പരം മറന്നു
മൊബെയില്‍ മുഖങ്ങളുടെ
അപരിചിത നഗരം
നരകം

ശവക്കൂന

ഇലകളില്‍
പുല്ലില്‍ വീണുരുണ്ട്‌
പഴയ ഇടവഴികളുടെ
മാഞ്ഞുപോയ
ഓര്‍മകളിലൂടെ
ആര്‍ത്തലചുവന്ന്
മറവുചയ്ത
കുളത്തിന്റെ
നെഞ്ചുതാണ
ശവക്കൂനയില്‍
കരഞ്ഞു കലങ്ങി
കിടന്നു
മഴ

2010, മാർച്ച് 15, തിങ്കളാഴ്‌ച

അവധിക്കാല സ്കെചുകള്‍

പഴയ വഴികള്‍
ഇരുബന്‍പ്പുളി പൂക്കളുടെ
വയലറ്റു നിറം പടര്‍ന്ന നാവു
കൈതപൂവിന്റെ
തോടിറബു
വയല്‍ ചുള്ളി
മുക്കുറ്റി
പന്ത്രണ്ടു വര്‍ഷങ്ങള്‍
മുന്‍പെന്ന പോലെ
പരിചയം മുറിയാതെ
ഒരോ ഇലയും
കാറ്റും
മഴയും

വാതിലില്‍ മുട്ടുബോള്‍
ഒരു അപരിചിതന്‍
വാതില്‍ തുറക്കുന്നു

പന്ത്രണ്ടു വര്‍ഷം
തൊലി ചുളിഞ്ഞു
മുടി പൊഴിഞ്ഞു
പരസ്പരം
തിരയുന്നു

ആരാ...

2010, മാർച്ച് 4, വ്യാഴാഴ്‌ച

പച്ചക്കുതിരയുടെ മരണം

ആദ്യത്തെ നിലവിളി
കാക്കകളുടേതു തന്നെയായിരുന്നു
പിന്നെ
കരിയിലക്കിളികളും
മൈനകളുമെത്തി
കയറുവഴിയിറങ്ങി
കണ്ണുകള്‍ നോക്കി
ഉറുബുകള്‍
മരണം
സ്ഥിതീകരിചു

ഒടുവിലാണു പക്ഷെ
പച്ചക്കുതിരയെത്തിയത്.

പോലീസെത്തി
മരണക്കുറിപ്പുകളും
വിശദീകരണങ്ങളും
മക്കളുടെ
വിലാപങ്ങളും കഴിഞ്ഞ്,
പിറ്റേന്നു ഉച്ചക്കു
നെടുബാശ്ശേരിയിലിറങ്ങുന്ന
ഇളയ മകളുടെ
വരവിന്നായി
മുഖം തുടചു മിനുക്കി
പൗഡറിട്ടു
ജീവിതത്തിലാദ്യമായി
ചെളിമണമില്ലാതെ
ചേറു പുരളാത്ത കാലടികളോടെ
ഉലയാത്ത
ഉടുപ്പോടെ
മൊബെയില്‍ ഫ്രീസറില്‍
കിടക്കുബോള്‍
ആള്‍ തിരക്കിനിടയിലൂടെ
ഒടുവിലറിഞ്ഞവന്റെ
ഹ്രുദയവ്യഥ നിറഞ്ഞ
വെപ്രാളത്തോടെ
ജീവിതം മുഴോന്‍
ഒപ്പം നടന്നവന്റെ
വിലാപത്തോടെ
പചക്കുതിര വന്നത്‌
ഒടുവിലാണ്
ആദ്യ മഴത്തുള്ളികളേറ്റ
ഇലതലപ്പുകള്‍ക്കടിയിലെന്ന പോലെ
കിടക്കുന്ന
മുഖത്തിനു മീതെ
ചില്ലില്‍ ഇരുന്നതേ
അതിനോര്‍മയുള്ളൂ

അപ്പന്റെ ശവത്തേലും
ഈ തുള്ളനും,
ചീടും
ഉറുബും മാത്രെ ഉള്ളൂ
എന്നൊരു ആക്രോശം
മനസ്സിലാക്കാന്‍ മാത്രം
ലോകപരിചയം
അതിനില്ലാതെ പോയി .

2010, മാർച്ച് 3, ബുധനാഴ്‌ച

കിടപ്പിന്റെ നാനാര്‍ത്ഥങ്ങള്‍

കിടപ്പിനുമുണ്ട്‌
അര്‍ത്ഥങ്ങള്ളുംര്‍ത്ഥഭേദങ്ങളും

തുടകള്‍ക്കിടയില്‍ കൈതിരുകി
അമ്മയുടെ ഗര്‍ഭപാത്രത്തിലെന്ന
മിഥൃധാരണയില് ചുരുണ്ട്‌
പുലരിതണുപ്പിലുണരാന്‍ മടിച കിടപ്പുകള്‍

ഇനിയെന്നെ തൊടേണ്ടന്ന
പാതികമിഴ്‌ന്ന
തലയിണയില്‍ മുഖമമര്‍ത്തിയുള്ള
പ്രതിഷേധക്കിടപ്പുകള്‍

കണ്ണുകളടച്‌
ചുണ്ടിലൊരു ജീവിതവിരക്തിയുടെ
കയ്പുചിരിയൂറിയൊലിച്‌
കൈകള്‍ മാറിലടുക്കിവെച്‌
തീര്‍ന്നല്ലൊയീ
ചതുരംഗക്കളിയെന്ന
ആശ്വാസനാട്യത്തിലനങ്ങാതെ
ഒന്നുമറിയാതെയെന്നുള്ള
കിടപ്പുകള്‍

ഇടതും
വലതുമെന്ന
രാഷ്ട്രീയ കിടപ്പുകള്‍

കൈകള്‍ വിരിച്‌
കുരിശിലേറ്റിയ ഓര്‍മകളുമായി
തല പാതി ചെരിച്‌
ഒറ്റുകൊടുക്കപെട്ടവന്റെ
വ്യഥചിരിയുള്ള കിടപ്പ്‌

നിന്റെ ഇടതുകരം
എന്റെ തലയിണയായെങ്കില്‍
നിന്റെ വലതു കരം
എന്നെ ആലിംഗനം ചെയ്തിരുന്നെങ്കിലെന്ന
പ്രണയ കിടപ്പുകള്‍

മണലിലാഴ്‌ന്ന
പത്തേമാരിപോലെ
പാതി മുങ്ങി,
ദ്രവിച്‌
തിരിചു പോകുവാനാകാത്ത
ആഴങ്ങളെയും
ഒഴുക്കുകളെയും ഓര്‍ത്തു
ജല സമാധിയാവാതെ
ഉത്തരായനം കാത്തുള്ള
കിടപ്പുകളുമുണ്ട്‌