2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

പുതിയ വീട്ടില്‍,അമ്മയില്ലാതെ

പരിചയമില്ലാതെ
പുറം തിരിയുന്ന വാതില്‍
അപരിചിതനാരെന്നു
മുഖപടം മാറ്റിനോക്കും
ചില്ലു ജാലകങ്ങള്‍

ഞാനടുക്കളയിലായിരു-
ന്നലക്കുകയായിരുന്നു
അതിരിലാദ്യം പൂത്ത
മാവിഞ്ചോട്ടില്ലായിരു-
ന്നയല്‍ പക്കത്തായിരുന്നെന്നു
പറഞ്ഞമ്മ വന്നില്ല
വാതില്‍ തുറന്നിങ്ങെത്തിയോ
നീയിതിത്ര വേഗമെന്ന
കണ്‍നിറയും ചിരിയുമായി

ഇതു സ്വീകരണ മുറി-
യിതു പൂജാമുറിയിതു
ഡൈനിംഗ് ഹാളിതടുക്കള
ഇതു ചുറ്റുഗോവണി
ഗ്യാസ്‌,ഓവന്‍
പുതിയ കുക്കിംഗ്‌ റേഞ്ചു
ചുവരലമാരയില്‍
നോണ്‍സ്റ്റിക്ക്‌ പാത്രങ്ങള്‍
കരിപിടിക്കില്ല,കറയും
പുകമണക്കില്ലിനി
പചവിറകെരിഞ്ഞു നീറി
പുകയില്ല കണ്ണുകള്‍

ഇവിടെയുമില്ലമ്മ
പുളിയിട്ടുത്തേചിട്ടും
ക്ലാവുനിറം പോകാത്ത
ചെറിയ നിലവിളക്കില്ല
തിളചുത്തൂവിയ
പാല്‍മണമില്ല
ഇല്ല പാതികരിഞ്ഞ
പരിപ്പിന്‍ മണം
എണ്ണയില്ലാതൊഴിഞ്ഞ കുപ്പികളില്ല
ഇല്ല വേദനയുപ്പിലിട്ടുവെച
ഭരണികള്‍,ഇല്ല കരിപിടിച
പ്രാര്ബ്ധ ചെപ്പുകള്‍

എങ്കിലുമെവിടെയുമുണ്ടമ്മ
പനികിടക്കയില്‍,മൂര്‍ധാവില്‍
അദൃശൃ വിരലോടിച്‌
വൈകിയിട്ടും,അവനെത്തിയില്ലല്ലോയെന്ന
പരിഭ്രമ വഴികണ്ണുമായി
ഇറയത്തിരുട്ടിലൊറ്റ്യ്ക്ക്‌
ആര്‍ദ്രയായിട്ടങ്ങിനെയങ്ങിനെ
അമ്മ തൊട്ടുനില്‍ക്കുന്നിപ്പോഴും
പുതിയ വീട്ടിലരികിലെങ്കിലും
അറിയാ ദൂരെയായി

2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

കണ്ണാടി

കണ്ണാടി
സത്യവും മിഥൃയുമാണു

വര്‍ത്തമാനത്തില്‍ നിന്നു
ഭാവിയിലേക്കും
ഭൂതത്തിലേക്കും
തുറക്കാവുന്ന
ജാലകം

മഴ പെയ്യുംബോള്‍
കണ്ണാടിയില്‍
നമ്രമുഖിയായ കന്യയുടെ
സ്വപ്നങ്ങള്‍
നനഞ്ഞൊലിക്കുന്നു

നിഴല്‍മൂലയിലെ കണ്ണാടി
വിധവയായ യുവതിയുടെ
സിന്ദൂരം മാഞ്ഞ മനസ്സാണു
ആദൃ നര വീണ യുവാവിന്റെ
വാര്‍ദ്ധകൃ ഭീതി നിഴലിക്കുന്ന
മിഴികളാണു
നരച മരചട്ടയ്ക്കുള്ളില്‍
അരകെട്ടിലെ രക്തക്കറ കാണുന്ന
മുനകൂര്‍ത്ത
ഒറ്റചില്ലു മാത്രം
ഉടല്‍ നിറയെ
പൗരുഷ ചിഹ്നങ്ങള്‍ പചക്കുത്തി
നിലത്തു വീണു നുറുങ്ങിയ
കണ്ണാടി നീ

ഭ്രാന്തന്റെ
പകച നോട്ടം പോലെ
പൊട്ടിയ ചില്ലോടിലൂടെ
അസ്തമയ സൂര്യന്‍

നിന്റെ മിഴികള്‍
മെര്‍ക്കുറിയടര്‍ന്ന
കണ്ണാടി പോലെ
എന്നെ
കാഴ്ചക്കു പുറത്താക്കുന്നു

കണ്ണാടി
സത്യവും മിഥൃയുമാണു
ഒരു ചിരിയ്ക്കു പിറകിലെ
ബലിപ്പാട്ടു
അതില്‍
നിഴലിക്കാറില്ല

2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

മില്‍നയ്ക്ക്

പഴയ പഴയ
ചില്ലുജനലില്‍ വീഴുന്ന
പകലിരവുകള്‍
ഒചകടക്കാത്ത
മുറിയില്‍ നിന്നും നോക്കുബോള്‍
ലോകം
നിശ്ശബ്ദ ചലചിത്രമാകുന്നു
ജനല്‍ തുറക്കുബോള്‍
ആര്‍ത്തിപിടിച
ഒചകള്‍
മണം
നോട്ടം

നിന്റെയരികില്‍
കാറിലൊരലങ്കാര വസ്തുവായി
നഗരവീഥികള്‍
പാര്‍ട്ടികള്‍
ഉല്ലാസയാത്രകള്‍ മാത്രം

കണങ്കാല്‍ പൂഴും
നാട്ടുവഴിയിലൂടെ
നടന്നതത്രയും മറന്നു
കൊയ്തുമെതിച
നെല്ലിന്ക്കൂനകളിലെ
ഇഴുകല്‍
വൈക്കോല്‍ക്കന്നുകള്‍ക്കിടയിലെ
പുഴുക്കമണം
ആറുമാസചെടികളുടെ കിരീടം
തുബികളുടെ
മുണ്ടകന്‍ പാടം
മാങ്ങാ ചുണ
കശുമാവിന്‍ചില്ലയിലെ ഊഞ്ഞാലാട്ടം
ഒക്കെയും മറന്നു ഞാന്‍

നാരങ്ങാ നീരു കണ്ണിലിറ്റിച്‌
ഞാനറിയുന്നു
പൂരക്കാലത്തിന്റെ
ഓര്‍മചന്തങ്ങള്