2010, ജൂൺ 28, തിങ്കളാഴ്‌ച

മഴ

ചുമരും ചാരി നില്‍ക്കുംബോള്‍
കണ്ടതെങ്ങിനെയാണാവോ

മാവിന്‍ ചില്ലകള്‍കൊണ്ടു
നെഞ്ചത്തടിചാര്‍ത്ത്‌
കോളില്‍ നിന്നു
മരണ്വീട്ടിലേയ്ക്കെന്ന പൊലെ വന്നു
മുറ്റത്തു കിടന്നുരുണ്ടു
കരഞ്ഞു
വിരല്‍ നീട്ടിതൊട്ടു
കവിളില്‍
നെറുകയില്‍
ഉടലില്‍

നീരണിഞ്ഞു നില്‍ക്കെ
അകത്തു നിന്നാരോ വിലക്കി

ശീതനടിക്കേണ്ട
ഒരുപാടു കാലമായി
മഴ കൊള്ളാത്തതല്ലെ

കേള്‍ക്കാതിരുന്നതിനാലാവാം
കറാച്ചില്‍ അമ്മയുടേതെന്നു
തിരിചറിയാനായില്ലാര്‍ക്കും
അടുകളക്കരിയില്ലാത്തതിനാല്‍
മനസില്ലായില്ല
ചിതയിലെരിഞ്ഞ
വിരലുകളെയും

2010, ജൂൺ 7, തിങ്കളാഴ്‌ച

പെഴ്സ്‌

പെഴ്സ്‌
ഒരാളുടെ
നെടുകെയുള്ള
ചേദമാണു
അതിന്റെ മണം
വിട്ടുപോന്ന
ഇടങ്ങളിലേയ്ക്ക്‌
പിന്നെയും
പ്രേരിപ്പിക്കുന്നു
ഒഴിഞ്ഞ അറകള്‍
തലവേദനയ്കുള്ള
ഗുളിക
മരുന്നിന്റെ
കുറിപ്പടികള്‍
ബാക്കി കുറിചുതന്ന
ടിക്കറ്റ്‌
ഒളിചുവെയ്ക്കുന്ന
പഴയ
പ്രണയക്കുറിപ്പ്‌
നിറം മങ്ങി
തിരിചറിയാതെയായ
ബ്ലാക്കേന്റ്വൈറ്റ്‌ ചിത്രത്തിലെ
ബാല്യം
കിനാവും
ധാര്‍ഷ്ട്യവുമുള്ള
വിവാഹഫോട്ടോ
പഴയ സ്റ്റാപുകള്‍
ആരുടെയോ
വിലാസം കുറിച
ദയറിത്താള്‍
മൂഷിഞ്ഞൊട്ടിയ
കുറചു നോട്ടുകള്‍

നഷ്ടപെടുബോള്‍
ഇല്ലാത്തിനെ പ്രതിയുള്ള
ഉത്കണ്ട
ഏതു വറുതിയിലും
പറ്റിചേര്‍ന്നു
വിയര്‍ത്തൊട്ടി
ഒരേ ഗന്ധത്തോടെ

2010, ജൂൺ 5, ശനിയാഴ്‌ച

ഞാന്‍

ചെറുവിരലിനോളം
വലുപ്പത്തില്‍
തിരുവള്ളുവര്‍
നഖത്തിനോളം
വിവേകാനന്ദപ്പാറ
ഇവിടെ നിന്നു നോക്കുബോള്‍
അത്രയെയുള്ളു
ബോട്ടിലേറി
കടല്‍ കടന്നു ചെന്നാല്‍
ചെറുതാകും,ഞാന്‍
ചെറുനഖത്തിനേക്കാളും
അതുകൊണ്ടു
കരയില്‍ നിന്നു മാത്രം കണ്ടു