2015, ഡിസംബർ 5, ശനിയാഴ്‌ച

വിഷം നിറച്ച
സിറിഞ്ചുകള്‍
തിരഞ്ഞു മടുക്കുന്നു
പണ്ട്
നീയുമ്മവെച്ചു ഉണര്‍ത്തിയ
ഞരബുകള്‍
പച്ച നിറം പടര്‍ന്ന
ജലരാശി പോലെ 
നീ
ആഴങ്ങളില്‍  
പ്രെതിബിംബിക്കുന്നില്ല
ഓരോര്മയും
വേരറ്റ മരം പോലെ 
ഒഴുക്കുകള്‍ 
നിര്‍ണ്ണയിക്കുന്ന ജീവിതം 
ഹതാശമായ  ചിറകുകളോടെ
ഏകാന്തതയുടെ ആകാശം മുറിച് 
ഒരൊറ്റ കിളി 

2015, ഡിസംബർ 3, വ്യാഴാഴ്‌ച

ജലപടവുകളിറങ്ങി
പോകുബോഴും
മീനലകകുകളില്‍
മൂര്‍ച്ചയുള്ള ചിരിയായ്
നീ
പിന്നെയും
പിന്തുടരുന്നുവോ

കൊലക്കത്തിയിലറ്റ്
ഒടുവിലത്തെ പിടച്ചിലിനും
കൊത്തിയരിയപെട്ട ഉടലിനും
അപ്പുറം
നിസ്സംഗത നടിക്കുന്ന
കണ്ണുകളോടെ
ഊഴം കാത്തിരിക്കുന്നുണ്ട്
നമ്മുടെ പെണ്ണുടലുകള്‍
നവമാധ്യമങ്ങളില്‍