2018, മാർച്ച് 24, ശനിയാഴ്‌ച

മറന്നേ പോവുക
നീയെന്റെ പ്രണയത്തിന്റെ
ഇലയറ്റ
ചില്ലകളെ.


നാടുകടത്തപെടുന്നവർ (നെടുംബശ്ശേരി എയർപോർട്ട്‌ )


കൺ വെയർ ബെൽറ്റിലൂടെ
വരിഞ്ഞുകെട്ടിയ കാർബോർഡ്‌ പെട്ടിപോലെ
വരിമുറിയാതെ പോകുന്നവർ
മുലക്കണ്ണിൽ ചുണ്ടമർത്തി
ഉറങ്ങുന്നമക്കളെ മുത്തമിട്ടുണര്‍ത്തി
ഒന്നുകൂടി മുലയൂട്ടി
ഉമ്മയെ ഏൽപിചു
തിരിഞ്ഞു നോക്കാതെ
ചുരന്നോഴുകുന്ന അമ്മമാർ
വിരഹ മെയിലാഞ്ചിയിൽ
ഉരുകിയ പുതുമണവാട്ടികൾ
സുറുമകലങ്ങിയ കണ്ണുകൾ
എന്നെയിവിടെനിന്നും
കൊണ്ടുപോകേണ്ട
കൊണ്ടുപോകേണ്ടന്നു
അചാചന്റെ കയ്യിലെക്ക്
കരഞ്ഞു മടങ്ങുന്ന കുട്ടികൾ
നശിച നാട്ടിൽ നിന്നുമെത്രയും
വേഗമെന്ന് കോട്ടിട്ട ധൃതികൾ
നമ്മുടെ കഷ്ടപ്പാടുകൾക്കൊക്കെ
അറുതിയെന്ന കിനാക്കണ്ണുക്കൾ
ഇനിയുമേറെ ഇനിയുമേറെയെന്ന
അത്യാഗ്രഹ മടക്കങ്ങൾ
എത്രകുനിഞ്ഞിട്ടും
മതിവരാത്തവർ
ഏറെ പഴകിയ കാർബോർഡ്‌
പെട്ടിപോലെ
പിഞ്ഞിപോയവർ
ഇപ്രാവശ്യം കൂടിയെന്നു
പിന്നെയും പിന്നെയും
ജീവിതകയ്പ്പുകളാൽ
ഭാഗ്യപരീക്ഷണത്തിനറങ്ങൂന്നവർ
ചിരിചും കരഞ്ഞും
കരയിപ്പിചും
പെറ്റ നാട്‌
നാടുകടത്തുന്നവർ
പ്രവാസികൾ.
എനിക്കു മനസിലാവുന്നില്ല്യ
ജോലിയിൽ നിന്നും
വിരമിക്കുന്ന
ഒരചന്റെ ആധികൾ
സങ്കടങ്ങൾ
ഒരചനാവുന്നതിനും മുൻപെ
അചന്റെ വേദനകൾ
തിരിചറിയാതിരുന്ന പോലെ
എനിക്കറിയാൻ കഴിയുന്നില്ല്യ
ഒരൊഴിഞ്ഞ വീടിന്റെ
മുഷിഞ്ഞ ആകുലതകൾക്കിടയിൽ
ഏകാന്തനാകുന്ന ഒരചനെ
ഓർമഞ്ഞെരംബിന്റെ
തെറ്റിയ സ്പന്ദനങ്ങളിൽ
പഴയ കാലങ്ങൾ
തെളിഞ്ഞുള്ളം നിറയുന്ന വേളകളെ
പിന്തുടരുവാൻ വയ്യെനിക്ക്‌
പഴയ വഴികളിൽ
പൂമണം തിരഞ്ഞു പോകുന്ന
ക്ഷീണിച പാദങ്ങളെ
കറുകവരബുതേടി
ബാല്യത്തിലേയ്ക്കു
തിരിചോടുന്ന ഒരോർമയെ

2018, മാർച്ച് 23, വെള്ളിയാഴ്‌ച

നാറുന്ന ഓടയിൽ
ഒരു കുഞ്ഞു ജഡം
കിനാവു പൂക്കാത്ത
മിഴികളിലൊന്നു
കൊത്തിപറക്കുന്ന
ബലികാക്ക
വിട്ടുപോന്ന
സ്വർഗത്തെയോർത്തു വിതുബാൻ
വിടർന്ന ചുണ്ടുകൾ
തിരക്കിൽ
തിരിഞ്ഞുനോക്കാതെ
തിരിഞ്ഞു നോക്കാതെ
നോക്കാതെ പോകുന്ന
ഒരമ്മ

ഷെമൽ ഒരു പ്രണയരാത്രിയിൽ



ഷാമിലെക്കുള്ള യാത്രയിൽ
ഷെമൽ
ഒരിടത്താവളമാകണമെന്നില്ല
മലമുകളിൽ 
കാറ്റ്‌ കൊത്തിയ ശിൽപങ്ങൾ
ഷെമലിനും
ഷാമിനും ഒരെ മുഖച്ചായ നൽകുന്നുണ്ട്‌
പ്രാചീനതകളുടെ
മൺചുവരുകളാൽ
ഷെമൽ
മരിചുപോയവരുടെ
വിരലടയാളങ്ങൾ
കാത്തുവെക്കുന്നു
ഷാം
യാത്രകഴിഞ്ഞെത്തുന്നവന്റെ
നിസ്വാശമാണു
ഉപ്പുകാറ്റ്‌ നീറുന്ന ഒരോർമ്മ
കല്ലുകളാൽ
നീയീ ഓർമ്മകളെയും
ഒരിക്കൽ അടയാളപെടുത്തിയേക്കാം

നിന്നെയറിയാതെ പോയ രാത്രിയിൽ
ഒരുമ്മയുടെ പനിമണത്തിൽ
തിരിചു വരുബോൾ
ഒട്ടകത്തിന്റെ കൂനൻ നിഴൽ പോലെ മല
ശിരോവസ്ത്രമിട്ട നിലാവ്‌

ഷെമലിന്റെ
പ്രാചീനമായ രാത്രിവഴികളിൽ
ഒരൊട്ടകം
എന്റെ പാത മുറിചുകടന്നു