2013, നവംബർ 5, ചൊവ്വാഴ്ച

പചനിറം കൊണ്ടു പെണ്ണിനെ വരയ്ക്കുബോൾ സംഭവിക്കുന്നത്‌.

അവളുടെ വാക്കുകളിൽ 
കൊടുങ്കാറ്റ്‌ കൂടുവെക്കുന്നു
സ്പർശത്തിൻ തൂവൽ പൊഴിച്‌
ഒരു കിളി പറന്നു പോകുന്നു
ദേശാടന ദൂരങ്ങളിൽ നിന്ന്
കാറ്റിനൊപ്പം
അടയിരുന്നു മുട്ടവിരിയിക്കാൻ
ഒരോർമയെത്തുന്നു
മെലിഞ്ഞ ശ്വാസത്തിൽ
ജീവനുലഞ്ഞു കത്തുന്നു

അവളുടെ ചലനങ്ങളിൽ
ജലഗീതികളുണരുന്നു
ആലിംഗനങ്ങളിൽ
പുതുമഴപെരുക്കങ്ങൾ
ഉത്‌ ഭ്രന്തമായ ജലപല്ലവി
ആദ്യരതിയുടെ
ഉഷ്ണപ്രവാഹങ്ങൾ നിറഞ്ഞ
ഉടൽ

ജലഞരബ് തേടി
അവളുടെയുടലിൽ
വേരുകൾ നീളുന്നു
മഴവെള്ളം നിറഞ്ഞ കോളിനു കുറുകെ
താറാവു വഞ്ചിക്കാരുടെ കൂവൽ പോലെ
ബാല്യത്തിലേയ്ക്കു തിരിചോടുന്നു
കറുകമണം നിറഞ്ഞ ഒരോർമ

അവളുടെ മുടി
ഭൂമി പിർന്നു താഴ്‌ന്ന
മുറിവിനെ മൂടുന്നു
കൈതണ്ടിൽ ഭൂമി സ്പന്ദിക്കുന്നൊരു
പച ഞരബു തെളിയുന്നു
ആദ്യമഴയെറ്റു ശമിച മണ്ണിന്റെ
മണമേറ്റ്‌
പഴയ പ്രണയത്തിലേയ്ക്ക്‌
മുലക്കണ്ണുകളുണരുന്നു
നീലിമപടർന്നു
അവളുടെ മിഴികളിൽ
ആകാശമുദിക്കുന്നു
ഇലമുളചിയെ പോലെ
ഉടൽ നിറയെ വേരുകളാഴ്ത്തി പടരുന്നു
മരണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ