2015, മേയ് 5, ചൊവ്വാഴ്ച

കൈരേഖകൾ പോലെ
നാട്ടുവഴികൾ നിറഞ്ഞ ഗ്രാമം
മതിലുകൾകൊണ്ടു
പകുത്ത്‌ 
നാം 
ഒരോ രാജ്യമാക്കുന്നു
എന്റെയെന്റെയെന്ന്
അടയാളപ്പെടുത്തിയ
കല്ലുകളാൽ
ശവക്കല്ലറകളുടെ
ഒരു നഗരം
ഒളിഞ്ഞു നോട്ടങ്ങളുടെ 
ജാലകചില്ലുകൾ
അപരിചിതമായ കാലൊച്ചകൾ
ക്ലോസ്ഡ്‌ സർക്യൂട്ട്‌ ക്യാമറയിൽ
തിരഞ്ഞു
ഉറങ്ങാതെ
ശ്വാസം വിടാതെ
നോക്കിയിരിക്കുബോൾ
രാത്രിയിൽ
എട്വോഴിയിലെ കാലൊച്ചയോട്‌
എന്തെ മാധവാ വൈക്യൊന്നു
ഇറയത്തിരുന്നു
ചോദിക്കാൻ
അച്ചാച്ചന്മാരില്ലാത്ത 
ആളനക്കമില്ലാത്ത 
വീടുകളെ കുറിച്ചും പറയരുത്‌

1 അഭിപ്രായം: