2010, ജൂലൈ 25, ഞായറാഴ്‌ച

നിന്നെ പോലെ

മതിലിനു മീതെ
അയല്‍ക്കാരന്റെ തല
പൂക്കള്‍ക്കും,ഇലകള്‍ക്കും ഇടയില്‍
ഒരു താലത്തില്‍
അരുമയോടെ ആരോ
എടുത്തു തരും പോലെ

കനിവൂറുന്ന കണ്ണുകള്‍
ചുണ്ടിന്‍ കോണിലൂടെ
ഒലിചിറങ്ങുന്ന മന്ദഹാസം
ഇന്നലെ വിളിച
തെറികളും,
പുലയാട്ടുമിലാതെ
വെറിപിടിച ഭാവങ്ങളില്ലാതെ
ശാന്തമായ മുഖം

പറഞ്ഞതൊക്കെയും തെറ്റി
പൊറുക്കണം
അതിരില്‍
കൈയ്യേറി നീ കുഴിചിട്ട
തൈകളൊക്കെയും
നിങ്ങളുടേതു
വടക്കെപ്പുറത്തെ പ്രിയോര്‍
അതിരിലെ മുളംക്കാട്‌
കുളത്തിലേയ്ക്ക്‌
മഴ കൊണ്ടുവരുന്ന മണ്ണു
വെള്ളം
എല്ലാം നിങ്ങളുടേതു

ദൈവമെ
ഒരൊറ്റ രാത്രികൊണ്ടു
മനുഷ്യരിങ്ങനെ മാറുമോ
ക്വട്ടഷന്‍ പ്രേമനു
കൊടുത്ത കാശു വെറുതെയായോ

പശ്ചാത്താപ വിവശതയോടെ നില്‍ക്കെ
മൊബെയിലില്‍ പ്രെമന്‍ ചിലചു

അണ്ണാ
മതിലിന്മേല്‍ വെചിട്ടുണ്ട്‌
രാവിലെ കണികാണാന്‍
ബാക്കിയെത്തിക്കണം,വേഗം
മറക്കേണ്ട

3 അഭിപ്രായങ്ങൾ: