2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

മില്‍നയ്ക്ക്

പഴയ പഴയ
ചില്ലുജനലില്‍ വീഴുന്ന
പകലിരവുകള്‍
ഒചകടക്കാത്ത
മുറിയില്‍ നിന്നും നോക്കുബോള്‍
ലോകം
നിശ്ശബ്ദ ചലചിത്രമാകുന്നു
ജനല്‍ തുറക്കുബോള്‍
ആര്‍ത്തിപിടിച
ഒചകള്‍
മണം
നോട്ടം

നിന്റെയരികില്‍
കാറിലൊരലങ്കാര വസ്തുവായി
നഗരവീഥികള്‍
പാര്‍ട്ടികള്‍
ഉല്ലാസയാത്രകള്‍ മാത്രം

കണങ്കാല്‍ പൂഴും
നാട്ടുവഴിയിലൂടെ
നടന്നതത്രയും മറന്നു
കൊയ്തുമെതിച
നെല്ലിന്ക്കൂനകളിലെ
ഇഴുകല്‍
വൈക്കോല്‍ക്കന്നുകള്‍ക്കിടയിലെ
പുഴുക്കമണം
ആറുമാസചെടികളുടെ കിരീടം
തുബികളുടെ
മുണ്ടകന്‍ പാടം
മാങ്ങാ ചുണ
കശുമാവിന്‍ചില്ലയിലെ ഊഞ്ഞാലാട്ടം
ഒക്കെയും മറന്നു ഞാന്‍

നാരങ്ങാ നീരു കണ്ണിലിറ്റിച്‌
ഞാനറിയുന്നു
പൂരക്കാലത്തിന്റെ
ഓര്‍മചന്തങ്ങള്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ