2010, ഫെബ്രുവരി 6, ശനിയാഴ്‌ച

അന്തിക്കാട്‌

അന്തിക്കാടിനെക്കുറിച്‌
എഴുതാന്‍ തുടങ്ങുബോള്‍
എനിക്കറിയാം
ചെത്തുസമരങ്ങളുടെ
വീര്യം നിറഞ്ഞ ഞരബുകളുള്ള,
വംശനാശഭീഷണിയുള്ള
ഏതെങ്കിലും
കമ്മുണിസ്റ്റ്കാരനില്‍ നിന്നാവണം
മുറിചാലില്‍ നിന്നുമാവുബോള്‍
തീര്‍ചയായും
പ്രതിഷേധങ്ങല്‍ കാണും

ആല്‍
മുറിചാല്‍ ആകുന്നതിനുമുന്‍പ്‌
ഒരിടവപ്പാതി പെരുമഴയില്‍
ആല്‍
വേരറ്റ്‌
ഉടലറ്റ്‌ വീഴുന്നതിനുമുന്‍പ്‌
അന്തിക്കാടിന്റെ സിരകളിലൂടെ
ഒഴുകിയെത്തുന്ന സമരവീര്യങ്ങള്‍
ആലിനുകീഴില്‍
പ്രളയമായി ചുവക്കുമായിരുന്നു
താരാസൗണ്ടിന്റെ
കോളാബിമൈക്കിലൂടെ
വയലാറിന്റെയും,ഓയെന്വിയുടെയും
വിപ്ലവഗീതികള്‍

ബുഢനാഴ്ചകളിലാണു
ആല്‍ സജീവമാകുന്നത്‌
പിരിവുകാര്‍
പലിശക്കാര്‍
ഉണക്കമീന്‍ കചവടക്കാര്‍
അന്നു ചെത്തുകാര്‍
സബന്നരായിരുന്നു
പറ്റുവരവുകള്‍ തീര്‍ത്ത്‌
പലവ്യജ്ഞനങ്ങളും
പചക്കറികളും
മൂത്തുപുളിച കള്ളിന്റെ
മണവുമായി
അവര്‍ വീടുകളിലേക്ക്‌
തിരിചു പോകും

തല്ലിത്തളര്‍ത്തിയ പൂക്കുലയുടെ
മദഗന്ധവും
കരുത്തുമായി
ആകാശത്തുനിന്നെന്നപോലെ
അവരിറങ്ങിവരും
ഇടനാഴിലിലൂടെ
പാടവരബിലൂടെ
തലയുയര്‍ത്തിപിടിച്‌
കത്തിയൊറയുടെ
അരമണിതാളത്തോടെ
നടന്നു പോകും.
പെണ്ണുങ്ങള്‍
വേലിമറക്കണ്ണിലൂടെ
ഇലതലപ്പുകള്‍ക്കു പിറകിലൂടെ
ആറാധനയോടെ,കാമത്തോടെ
അവരെ നോക്കിനില്‍ക്കും

പിന്നെ ചെത്തുകാര്‍
രൂപാന്തരപെടാന്‍ തുടങ്ങി
സൈക്കിളുകളിലും,
മോപെടുകളിലും
അവര്‍ വന്നിറങ്ങാന്‍ തുടങ്ങി
എല്ലൈസി,ആഴ്ചക്കുറി,ഇലക്ട്രീക്ഷ്യന്‍
തെങ്ങില്‍ കയറാതെ
അവര്‍ കള്ളുണ്ടാക്കാന്‍ പഠിചു
പൂക്കുല തല്ലിത്തളര്‍ത്തി
കള്ളുണ്ടാക്കിയ
കൈകരുത്തു പോയി
മൂര്‍ചയുള്ള വാക്കു പോയി
ഉടലിനു
പുളിച കള്ളിന്റെ മണം പോയി
പഴയ സമരചരിതങ്ങള്‍
കതയും,കവിതയും
ഓര്‍മക്കുറിപ്പുകളുമായി
ആല്‍ വേരറ്റ്‌ വീണു
മുറിചാലായി.
ബുധനാഴ്ചകളില്‍
മുറിചാലില്‍ ആളൊഴിഞ്ഞു

വിപ്ലവസമരകതകള്‍
പഴബുരാണങ്ങളായി
രക്ത സാക്ഷികളും
വിപ്ലവകാരികളും
തുരുബിച
ഇരുബുവേലിക്കപ്പുറത്തുനിന്നു
പിന്മുറക്കാരെ വേദനയോടെ നോക്കി
കണ്ണുകളില്‍ നിന്നു
രക്താഭമായ,മൂര്‍ചായുള്ളൊരു നോട്ടം,
മഴയും വെയിലുമേറ്റാവണം
അവര്‍ക്കും നഷ്ടപെട്ടിരുന്നു
ഒറ്റുവഴികളിലെ
നാണയകിലുക്കങ്ങളോട്‌
അന്തിക്കാട്ടുകാര്‍ക്കിപ്പോള്‍
പകയോ,രോഷമോ ഇല്ല.

അന്തിക്കാട്ടെ ചെത്തുക്കാര്‍
ഇപ്പോള്‍
സ്മാരകങ്ങള്‍ മാത്രമാണു
വാക്കും,വെളിചവും കെട്ട വീട്ടില്‍
മഴവിരലുകളുടെ
വിക്രുതചിത്രങ്ങളുള്ള ചുമരില്‍
ചുവപ്പു നിറം മങ്ങിയ
ഈയെമ്മസ്സിന്റെയും,ഏകെജിയുടെയും
കൃഷ്ണപിള്ളയുടെയും
ചിത്രങ്ങള്‍ക്കു കീഴെ
ചിതലരിച ചിത്രമാകാന്‍ പോലും
കഴിയാത്ത
രണസ്മാരകങ്ങള്‍

2 അഭിപ്രായങ്ങൾ:

  1. അല്പം നീണ്ട കവിത..എന്നാലും പറയാനുള്ള്തെല്ലാം പറഞ്ഞിരിക്കുന്നു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അന്തിക്കാട്ട് മാത്രമല്ല. എങ്ങും ഇപ്പോള്‍ സ്മാരകങ്ങളല്ലേ ബാക്കിയുള്ളൂ

    മറുപടിഇല്ലാതാക്കൂ