2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ഒറ്റക്കണ്ണ്

വാതില്‍
തുറക്കും മുന്‍പ്‌
പലകയില്‍
നെറ്റിമുട്ടിചു
ഒറ്റകണ്ണിലൂടെ
തുറിചു നോക്കുന്നു
ആരാണു
പുറത്തു

ബന്ധു/ശത്രു
ഇര/വേട്ടക്കാരന്‍
പലിശ/പത്രം
ഒറ്റുകാരന്‍/ജാരന്‍

തിരിചറിഞ്ഞെന്നു
കരുതുന്ന
നിമിഷം,
വാതിലിന്റെ
ഒറ്റക്കണ്ണു
ഭേദിക്കുന്നു
ഉന്നം
തെറ്റാതെ
ഒരു
വെടിയുണ്ട

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ