2010, ഫെബ്രുവരി 10, ബുധനാഴ്‌ച

വീടുമാറ്റം

രാത്രിയിലായിരുന്നു
ഞങ്ങാളുടെ വീടുമാറ്റം
എല്ലാ ശുഭമുഹൂര്‍തങ്ങള്‍ക്കും
ഒടുവില്‍
ഒരമാവാസിരാത്രിയില്‍
അതിധികളും
ആരവങ്ങളുമില്ലാതെ
നിശ്ശ്ബ്ദം
ഒരു കിളി തന്റെ കൂടൊഴിയുന്നതു പോലെ
ഏകാന്തം

ഒഴിഞ്ഞ മുറികള്‍
ഓര്‍മകളുടെ മുറിവടയാളം തടവി
തേങ്ങുകയാവാമെന്നു
അമ്മ തിരിഞ്ഞു നിന്നു
ഇടനാഴിയില്‍
നനഞ്ഞ ഇരുളില്‍
മരിചുപോയ പെങ്ങള്‍
കരഞ്ഞുവെന്നചന്‍
നെഞ്ചകം വിങ്ങി
എനിക്ക്‌
കളിക്കൂട്ടുകാരിയെ വേര്‍പെടുന്ന
വ്യധയായിരുന്നു
എന്റെയാദ്യ ചുവടിനു
ചുമല്‍ കുനിച ചുവരുകള്‍
ആദ്യ വീഴ്ചയില്‍
പൂമെത്തയായ നടുപ്പുര
ആദ്യ ചുംബനത്തിന്റെ
പൊള്ളുന്ന സിരകള്‍ നല്‍കിയ
മചകം.

ഇനിയുമെന്തോ
ഇനിയുമെന്തോ എന്നു
പടിയിറങ്ങാന്‍ വേദനിച്‌
അമ്മ വ്യര്‍തം
പഴയ വീടിന്റെ
ഉള്ളകം തിരയുന്നു
അചനോരോ ചുവടിലും
ആരുടെയൊക്കെയോ ഓര്‍മകളില്‍
ഹ്രുദയം കൊളുത്തിനില്‍ക്കുന്നു
മടിചു നില്‍ക്കും
അമ്മയെ
ചുമല്‍ ചേര്‍ത്തു
പടിയിറങ്ങുന്നു.

ഒഴിഞ്ഞ മുറിയില്‍
വേര്‍പെടുന്ന വേദനയോടെ
ഒരു കാറ്റ്ന്നെ പുണരുന്നു.

പുന്നെല്ലിന്‍ സുഗന്ധം
കൊയ്തുമെതിച നെല്ലില്‍ക്കൂനക്കരികില്‍
വൈക്കോലും
വിയര്‍പ്പും മണക്കുന്ന
ഒരുടലിന്റെ വശ്യസാമീപ്യം

ഉല്‍ത്സവനാളില്‍
മഞ്ഞളും നിലാവുമണിഞ്ഞു
തോറ്റം പാട്ടാടി
നന്തുണി മീട്ടി
നാഗകലിയുമായെന്നില്‍
നിറഞ്ഞാടി
കളം മായ്ച
രാത്രിയോര്‍ക്കുന്നു
കൂര്‍ത്ത നഖങ്ങളിലെന്നെ
ആരോ
കോര്‍ത്തെടുത്തു പറന്ന രാത്രിയില്‍
ആദ്യ മഴയേറ്റു ശമിച
ഭൂമിയെ മണക്കുന്നു,ഞാന്‍.

ഓര്‍മയുടെ മാറാപേറ്റി
പടിയിറങ്ങുന്നു ഞാന്‍
പിറകിലാരോ
മനം നൊന്തു തേങ്ങുന്നു
പഴയ വീടൊഴിഞ്ഞു പോകുന്നു ഞാന്‍
പഴയ ഓര്‍മകളെരിചു പോകുന്നു
പഴയ ഗന്ധങ്ങളൊഴിഞ്ഞു പോകുന്നു

എല്ലാ ശുഭമുഹൂര്‍ത്തങ്ങളും കഴിഞ്ഞു
രാത്രിയില്‍
ഞങ്ങള്‍
പുതിയ വീടു തിരഞ്ഞു പോകുന്നു
പുതിയ വീടെങ്ങെന്നു
തിരിചറിവില്ലാതെ പോകുന്നു

3 അഭിപ്രായങ്ങൾ:

  1. ഒഴിഞ്ഞ മുറിയില്‍
    വേര്‍പെടുന്ന വേദനയോടെ
    ഒരു കാറ്റ്ന്നെ പുണരുന്നു

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം. അക്ഷരത്തെറ്റുകള്‍ കൂടി ഒഴിവാക്കിയാല്‍ നന്നായിരിയ്ക്കും :)

    മറുപടിഇല്ലാതാക്കൂ
  3. ഒഴിഞ്ഞ മുറിയില്‍
    വേര്‍പെടുന്ന വേദനയോടെ
    ഒരു കവിതയെന്നെ പുണരുന്നു...!!

    മറുപടിഇല്ലാതാക്കൂ