2015, മേയ് 18, തിങ്കളാഴ്‌ച

ആരായിരുന്നു നീ

ചില നേരങ്ങളിൽ
പൊടുന്നനെ അവർക്കെല്ലാം 
ഓർമ്മ വരും.
നിന്റെ വിരലിൽ തൂങ്ങി നടന്ന ബാല്യം
ചുമലിലിരുന്നു
മുറിച്ചു കടന്ന അരുവികൾ
കയറിയൈറങ്ങിയ
കുന്നുകളും മലകളും
ആൾക്കൂട്ടത്തിന്റെ തലയ്ക്കു മീതെക്കൂടി കണ്ട പൂരം
പനിച്ചൂടിലൊട്ടീക്കിടന്ന രാത്രികൾ
എല്ലാം
പൊടുന്നനെ അവരോർമിക്കും
നീ 
ആരായിരുന്നു
എന്നതൊഴിച്ച്‌
എല്ലാം

2015, മേയ് 7, വ്യാഴാഴ്‌ച

നീ തനിച്ചാക്കി പോയ
ഓർമകളുടെ
പിരിയൻ കോണിപ്പടികൾ
പാട്ടൊഴിയാതെ 
എന്റെ പാനപാത്രം
ഒരു വാക്കിനപ്പുറം
നിന്റെ മൗനം
ഒരു മിടിപ്പിനപ്പുറം
നിശ്ശബ്ധമാകാൻ പോകുന്ന
ജീവിതം

2015, മേയ് 5, ചൊവ്വാഴ്ച

കൈരേഖകൾ പോലെ
നാട്ടുവഴികൾ നിറഞ്ഞ ഗ്രാമം
മതിലുകൾകൊണ്ടു
പകുത്ത്‌ 
നാം 
ഒരോ രാജ്യമാക്കുന്നു
എന്റെയെന്റെയെന്ന്
അടയാളപ്പെടുത്തിയ
കല്ലുകളാൽ
ശവക്കല്ലറകളുടെ
ഒരു നഗരം
ഒളിഞ്ഞു നോട്ടങ്ങളുടെ 
ജാലകചില്ലുകൾ
അപരിചിതമായ കാലൊച്ചകൾ
ക്ലോസ്ഡ്‌ സർക്യൂട്ട്‌ ക്യാമറയിൽ
തിരഞ്ഞു
ഉറങ്ങാതെ
ശ്വാസം വിടാതെ
നോക്കിയിരിക്കുബോൾ
രാത്രിയിൽ
എട്വോഴിയിലെ കാലൊച്ചയോട്‌
എന്തെ മാധവാ വൈക്യൊന്നു
ഇറയത്തിരുന്നു
ചോദിക്കാൻ
അച്ചാച്ചന്മാരില്ലാത്ത 
ആളനക്കമില്ലാത്ത 
വീടുകളെ കുറിച്ചും പറയരുത്‌

2015, മേയ് 2, ശനിയാഴ്‌ച

വെടി മരുന്നു മണക്കുന്ന
ഓർമയാണെനിക്കു നീ
ഒരു രത്രിയുടെ മാത്രം പരിചയത്തിൽ
മാറിലെ 
ഉണങ്ങിയ ബയണറ്റു മുറിവും
ഉള്ളിലെ ഉണങ്ങാമുറിവും
എന്തിനാണു നീയെനിക്ക്‌
കാണിച്ചു തന്നത്‌.
നിങ്ങൾ തരം പോലെ 
മാറുന്നവരാണെന്നു പറഞ്ഞിട്ടും
പുറത്തെ 
ചാട്ടവാർ ചുഴറ്റ്ലുകൾ
കേൾപ്പിച്ചു തന്നതെന്തിനു
മാറിലെ പൊള്ളലുകൾ
അടിയെറ്റുകലങ്ങിയ വലംക്കണ്ണു
മുറിവേറ്റ പെണ്ണത്തം
പിന്നെയും മുറിവേൽപ്പിച്ചു
പിരിയുബോഴും
ഒരു ചിതറിത്തെറിക്കലിൽ
ഒടുങ്ങാത്ത
പകയുടെ കനൽക്കൊണ്ട്‌
പൊള്ളിച്ചതെന്തിനെന്റെ
അകം പൊള്ളയായ
ആണത്തത്തെ നീ